‘പള്‍സര്‍’ ഇടിച്ച് നാദിര്‍ഷയും വീണു; പറഞ്ഞ നുണകള്‍ തിരിച്ചടിച്ചു

ഒടുവില്‍ പള്‍സര്‍ സുനി നാദിര്‍ഷക്കും വില്ലാനാവുകയാണ്. ആദ്യ ചോദ്യം ചെയ്യലില്‍ പള്‍സറിനെ അറിയില്ലെന്ന് മൊ‍ഴി നല്‍കിയത് നാദിര്‍ഷയേയും തിരിഞ്ഞുകൊത്തുകയാണ്. പള്‍സറിനേയും നാദിര്‍ഷയേയും ബന്ധിപ്പിക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചതിന് ശേഷമാണ് പൊലീസ് ദിലീപിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

പള്‍സര്‍ സുനിയുമായി ഒരു ബന്ധവുമില്ല, സുനിയെ കണ്ടിട്ടുപോലുമില്ല എന്നായിരുന്നു ആലുവ പൊലീസ്ക്ലബില്‍ നടന്ന ആദ്യ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആ മൊ‍ഴി കണക്കിലെടുക്കാതിരുന്ന പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നാദിര്‍ഷയെ പ്രതിക്കൂട്ടില്‍ കയറ്റുന്ന നിരവധി തെളിവുകളിലേക്ക് അന്വേഷണസംഘം എത്തിയത്.

സഹോദരന്‍ സമദിനെ ചോദ്യം ചെയ്തപ്പോല്‍ തന്നെ നാദിര്‍ഷ പറഞ്ഞത് കളവാണെന്ന് പൊലീസിന് ബോധ്യം വന്നിരുന്നു. പള്‍സര്‍ സുനിയെക്കുറിച്ച് നാദിര്‍ഷ തന്നോട് പറഞ്ഞിരുന്നതായി സമദ് മൊ‍ഴി നല്‍കിയതായാണ് സൂചന. മറ്റൊന്ന് ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചതിന്‍റെ രേഖകളാണ്.

നേരത്തെ പരിചയമുള്ള രീതിയിലായിരുന്നു സുനിയും, നാദിര്‍ഷയും അന്ന് ഫോണില്‍ സംസാരിച്ചത്. അവര്‍ തന്നെ എളുപ്പം കൈവിടില്ലെന്നും, വളരെ അടുത്ത ആളുകളാണെന്നും സുനി സഹതടവുകരാനോട് പറയുകയും ചെയ്തിരുന്നു.  ഇത്തരത്തില്‍ തെളിവുകളെല്ലാം തനിക്കെതിരാണെന്ന് മനസിലായതോടെയാണ് നാദിര്‍ഷ മുന്‍ കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ അറസ്റ്റ് തടയില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ നാദിര്‍ഷ അക്ഷരാര്‍ത്ഥത്തില്‍ പെട്ടിരിക്കുകയാണ്. ഇനി ആകെയുള്ള പ്രതീക്ഷ ജാമ്യഹര്‍ജി ചൊവ്വാ‍ഴ്ച പരിഗണിക്കുമ്പോള്‍ കോടതി എന്ത് പറയും എന്നതിനെആശ്രയിച്ചാണ്. നെഞ്ച് വേദനയെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിച്ചതും പ്രൊസിക്യൂഷന്‍ പൊളിക്കാന്‍ സാധ്യതയുണ്ട്.

എങ്ങനെയും മൊ‍ഴി ന്ലകകുന്നത് വൈകിപ്പിച്ച് കുറ്റപത്രം നല്‍കുന്നത് വൈകിപ്പിക്കാനാണ് നാദിര്‍ഷ ശ്രമിക്കുന്നതെന്നാണ് പൊലീസ് നിഗമനം. ദിലീപിനെ കാണാന്‍ സിനിമാ താരങ്ങള്‍ കൂട്ടമായി ജയിയിലേക്ക് ഒ‍ഴുകുന്നതും നാദിര്‍ഷാക്കും തിരിച്ചടിയാകും. നാദിര്‍ഷായും, ദിലീപും ഒരു കയ്യാണെന്നും ഇരുവരും ഒരുമിച്ച് വന്നാല്‍ സാക്ഷികളെ അട്ടിമറിക്കുമെന്നും പ്രൊസിക്യൂഷന്‍ പറയും.

തനിക്ക് മാത്രമല്ല ദിലീപിനും പള്‍സര്‍ സുനിയെ അറിയില്ല എന്നായിരുന്ന നാദിര്‍ഷ നേരത്തെ പറഞ്ഞിരുന്നത്. അതും തെറ്റാണെന്ന് പൊലീസ് തെളിയിച്ചിട്ടുണ്ട്. ദിലീപിന്‍റെ ജാമ്യഹര്‍ജി തള്ളിയപ്പോള്‍ ഇക്കാര്യങ്ങല്‍ കോടതി ശരിവെച്ചിട്ടുമുണ്ട്.

തെളിവ് നശിപ്പിക്കാന്‍ നാദിര്‍ഷ കൂട്ട് നിന്നിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ നിഗമനം. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം പുനലൂരിലെ എസ്റ്റേറ്റില്‍ ഒളിവില്‍ ക‍ഴിഞ്ഞതും താരത്തിന് തിരിച്ചടിയാകും. ഇതിനെ കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷായുടെ വാദവും പൊളിക്കാനുള്ള തെളിവുകള്‍ പൊലീസിന്‍റെ കൈവശമുണ്ട്. ശാസ്ത്രീയ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന റൂറല്‍ എസ് പി ജോര്‍ജിന്‍റെ വാക്കുകളും നാദിര്‍ഷയുടെ സാധ്യതകളെ പൊളിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here