ഗൗരി ലങ്കേഷിനെ ക്രിസ്ത്യാനിയാക്കി സംഘപരിവാര്‍; കള്ളപ്രചരണങ്ങളുടെ അജണ്ട തുറന്നുകാട്ടി മുരളി ഗോപിയും

രാജ്യമൊന്നടങ്കം ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ അമര്‍ഷം പുകയുമ്പോല്‍ അവരെ ഏതുവിധേനയും താറടിക്കാനുള്ള സംഘപരിവാര്‍ കുപ്രചരണം തുടരുകയാണ്. ഗൗരി ലങ്കേഷ് ക്രിസ്ത്യാനിയാണ് അവര്‍ അത് മറച്ചുവെച്ച് ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നാണ് സംഘപരിവാറിന്‍രെ പുതിയ പ്രചരണം.

എന്നാല്‍ സംഘപരിവാറിന്‍റെ ഈ കുപ്രചരണം വെറും വിവരമില്ലായ്മ മാത്രമാണെന്ന് തെളിയിച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. ഗൗരി ലങ്കേഷിന്‍റെ മു‍ഴുവന്‍ പേര് ലങ്കേഷ് പാട്രിക്ക് എന്നാണെന്നാണ് സംഘികള്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ അത് പാട്രിക്കല്ല പത്രിക എന്നാണെന്ന് തുറന്നുകാട്ടിയാണ് സംഘികളെ സോഷ്യല്‍ മീഡിയ പറത്തിയത്. പത്രിക എന്ന കന്നഡവാക്കിന് അര്‍ത്ഥം പത്രം എന്നാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. സംഘികളുടെ പതിവ് മണ്ടത്തരത്തെ സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിച്ചപ്പോള്‍ നടന്‍ മുരളി ഗോപിയും പോസ്റ്റ് ഷെയര്‍ ചെയ്ത് രംഗത്തെത്തി.

തനിക്ക് ലഭിച്ച മെസേജ് തുറന്ന് കാണിച്ചാണ് മുരളി ഗോപിയുടെ ഇടപെടല്‍. അമിതേഷ് എന്നയാളാണ് വിവാദമായ പോസ്റ്റ് ഇട്ടത്. ടാസ് എന്ന വ്യക്തിയാണ് പോസ്റ്റിലെ മണ്ടത്തരങ്ങള്‍ കണ്ടുപിടിച്ച് സംഘപരിവാറിന്‍റെ തെറ്റായ അജണ്ടകള്‍ പൊളിച്ചത്.

തനിക്ക് ലഭിച്ച ഒരു സന്ദേശമാണിതെന്നും പേടിപ്പെടുത്തുന്നതാണ് ഇതിലെ അജണ്ടയെന്നും കൃത്യമായ മറുപടിയാണ് ഇതിട്ടവര്‍ക്ക് ലഭിച്ചതെന്നും മുരളി ഗോപി പറയുന്നു. ഗൗരി ലങ്കേഷിന്‍രെ മരണത്തില്‍ എതിര്‍പ്പുകള്‍ ശക്തമായതോടെ വ്യാപക പ്രചരണമാണ് അവര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്നത്. ആര്‍ എസ് എസിനെതിരെ എ‍ഴുതാതിരുന്നെങ്കില്‍ അവര്‍ ഇനിയും ജീവിച്ചേനെ എന്ന് കര്‍ണാടകയിലെ ബി ജെ പി എം എല്‍ എ ജീവന്‍രാജ് പറഞ്ഞതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News