കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ പഠനയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് പഠന യാത്രയ്ക്ക് പോയ വിദ്യാര്‍ഥിസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി പാലിയത്ത് മുകളേല്‍ പി.ടി ജോര്‍ജ് എലിസബത്ത് ദമ്പതികളുടെ മകള്‍ ഐറിന്‍ മരിയ ജോര്‍ജ് (20), മുണ്ടക്കയം ഏന്തയാര്‍ വരിക്കാനി വളയത്തില്‍ ദേവസ്യ കുരുവിള റീനാമ്മ ദമ്പതികളുടെ മകള്‍ മെറിന്‍ സെബാസ്റ്റ്യന്‍ (20) എന്നിവരാണ് മരിച്ചത്.

കര്‍ണാടകത്തിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ് ചിക്മംഗ്‌ളൂരു മാഗഡി അണക്കെട്ടിന് സമീപത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മൂന്നു മലക്കം മറിഞ്ഞാണ് ചതുപ്പിലേക്ക് വീണത്. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

74 പേരടങ്ങുന്ന സംഘം കഴിഞ്ഞ അഞ്ചിനാണ് രണ്ട് ബസുകളിലായി വിനോദയാത്രയ്ക്ക് പോയത്. മൈസൂര്‍, കുടക്, ബംഗളൂരു എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ചിക്മംഗലൂരുവിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News