കൊലവിളിയുമായി വീണ്ടും ശശികല; എ‍ഴുത്തുകാര്‍ മൃത്യുഞ്ജയഹോമം നടത്തുന്നത് നല്ലത്; ഇല്ലെങ്കില്‍ ഗൗരിലങ്കേഷിന്റെ അവസ്ഥയുണ്ടാകും; പരാതിയുമായി വി ഡി സതീശനും ഡിവെെഎഫ്ഐയും

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ശശികല വീണ്ടും കൊലവിളിയുമായി രംഗത്ത്. സംഘപരിവാറിനെതിരെ വിമര്‍ശനം നടത്തുന്നവര്‍ മൃത്യുജ്ഞയഹോമം നടത്തുന്നതാണ് നല്ലതെന്ന് അവര്‍ പറഞ്ഞു. പറവൂരില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ശശികലയുടെ കൊലവിളി. ശശികലയുടെ വിവാദപ്രസംഗത്തിനെതിരെ വിഡി സതീശന്‍ എംഎല്‍എയും ഡിവെെഎഫ്ഐയും പരാതി നല്‍കി.


ശശികലയുടെ കൊലവിളി ഇങ്ങനെ:

എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം.

ശശികലയുടെ പ്രസംഗം പരിശോധിച്ചുവരികയാണെന്ന് പറവൂര്‍ പൊലീസ് വ്യക്തമാക്കി. ഓഡിയോയും വീഡിയോയുമടക്കമുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നിരവധിപേര്‍ക്കെതിരെ കൊലവിളിയുമായി നേരത്തേയും ശശികല രംഗത്തുവന്നിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസാണ് മതേതര എ‍ഴുത്തുകാരെ കൊല്ലുന്നതെന്നും അതാണ് താന്‍ പ്രസംഗിച്ചതെന്നുമാണ് ശശികലയുടെ പക്ഷം. എ‍ഴുത്തുകാര്‍ മൃത്യുഞ്ജയഹോമം നടത്തുന്നത് നല്ലതാണെന്നാണ് താന്‍ പറഞ്ഞതെന്ന നിലപാടിലാണ് ശശികലയിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News