താളം തെറ്റിയ മനസിലും പ്രണയം നിറച്ച് പ്രിയദര്‍ശിനി കാത്തിരിക്കുന്നു ; തലശ്ശേരിയില്‍ നിന്ന് കണ്ണ് നിറയിക്കുന്ന കാലത്തെ തോല്‍പ്പിച്ച ഒരു പ്രണയ കഥ

ഓരാ ചൂളം വിളി യിലും പ്രണയം നിറച്ച് കാത്തിരിക്കുകയാണ് പ്രിയദര്‍ശിനി. തലശ്ശേരിയിലെ റെയില്‍വേസ്റ്റേഷനിലേക്ക് ഓരോ തീവണ്ടിയും ചൂളം വിളിച്ചെത്തുമ്പോള്‍ എന്നോ മറഞ്ഞുപോയ കാമുകന്റെ തിരിച്ചുവരവിന്റെ പ്രതീക്ഷയാണ് പ്രിയദര്‍ശിനിയുടെ കണ്ണുകളില്‍ നിറയുന്നത്. സിനിമകളില്‍ പലതവണ വന്നുപോയിട്ടുണ്ട്.

കാലത്തെ തോല്‍പ്പിച്ച് കാത്തിരിക്കുന്ന നായികമാരുടെ കഥകള്‍.  എന്നാല്‍ പ്രിയദര്‍ശിനിയുടെ കഥ കേള്‍ക്കുമ്പോള്‍ പ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകം നമുക്ക് മുന്നിലൂടെ നടന്ന് നീങ്ങുകയാണ്.  തലശ്ശേരി റെയില്‍വേസ്റ്റേഷനിലെത്തുന്നവര്‍ക്ക് പതിവ് കാഴ്ചയാണ് പ്രിയദര്‍ശനി.

തെരുവില്‍ അലയുന്ന ഭ്രാന്തിയായി പ്രിയദര്‍ശിനിയെ കാണുന്നവര്‍ അവരുടെ പൂര്‍വകാല കഥ കേള്‍ക്കണം തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ അദ്യാപികയായിരുന്നു പ്രിയദര്‍ശിനി. മംഗലാപുരം ചെന്നൈ റൂട്ടിലോടിയിരുന്ന മദ്രാസ് മെയിലിലെ ലോക്കോ പൈലറ്റായിരുന്നു അവരുടെ കാമുകന്‍. എന്നാല്‍ ട്രെയിനില്‍ നിന്ന് വീണ് അദ്ദേഹം യാത്രയായതോടെ പ്രിയദര്‍ശിനി തളര്‍ന്നു.

അവരുടെ മനസിന്റെ സമനില തെറ്റി. എന്നാല്‍ മനസിന്റെ താളം കൈ വിട്ട് പോയപ്പോഴും അവരുടെ മനസില്‍ നിന്ന് പ്രിയപ്പെട്ടവന്റെ ഓര്‍മ്മകളും പ്രണയവും കൈവിട്ട് പോയില്ല. ഇന്നും ആ ഓര്‍മ്മകള്‍ തേടി ഓരോ ട്രെയിന്‍ വരുമ്പോഴും തലശ്ശേരിയിലെ റെയില്‍വേ സ്റ്റേഷനിലേക്ക് അവര്‍ പ്രതീക്ഷയോടെ ഓടിയെത്തും.

എന്നെങ്കിലും തന്റെ പ്രിയപ്പെട്ടവന്‍ തിരിച്ചുവരുമെന്ന ഓര്‍മ്മയില്‍ . പ്രിയദര്‍ശിനിയെ ഭ്രാന്തിയെന്ന് വിളിച്ച പലരും അവരുടെ ജീവിത കഥ കേട്ട് ഈറനണിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രിയദര്‍ശിനിയുടെ അനശ്വര പ്രണയത്തിന്റെ കഥ വെള്ളിത്തിരയിലേക്കെത്തുകയാണ്. നവാഗത സംവിധായകന്‍ ഗഫൂര്‍ ഇല്ല്യാസ് ആണ് സംവിധായകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel