ശരീരവടിവുകള്‍ വ്യക്തമാക്കുന്ന വിധത്തില്‍ കുളിച്ച് ഈറനണിഞ്ഞ് ദര്‍ശനം നല്‍കല്‍; ആയിരങ്ങളെ ഭക്തിയില്‍ ആറാടിച്ച ആള്‍ ദൈവം ദിവ്യ ജോഷിയുടെ മരണത്തിലെ ദുരൂഹത മാറുന്നില്ല

തൃശൂർ മുളങ്ങിലെ ദിവ്യ ജോഷിയുടെ ആശ്രമം ഇന്ന് കടലാക്രണത്തിനു ശേഷമുളള ദ്വീപ് പോലെയാണ്.മുളങ്ങെന്ന ഗ്രാമത്തിലേക്ക് 8 വർഷം മുമ്പ് വരെ പ്രതിദിനം ആയിരങ്ങളാണ് എത്തിയിരുന്നത്.ആൾദൈവം ദിവ്യ ജോഷിയെ ഒരു നോക്കു കാണാൻ,ആ അനുഗ്രഹം ഏറ്റു വാങ്ങാൻ.

സുന്ദരിയായിരുന്നു ദിവ്യ ജോഷി.തന്‍റെ ശരീര വടിവുകൾ വ്യക്തമാക്കും വിധം ഈറനണിഞ്ഞാണ് ആൾ ദൈവം പ്രത്യക്ഷപ്പെടുക.ദിവ്യയുടെ അനുഗ്രഹമുണ്ടായാൽ ആഗ്രഹിച്ചതെന്തും നേടുമെന്നായിരുന്നു വിശ്വാസം. നിരവധി മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ പോലും അനുഗ്രഹത്തിനായി ഈ ആശ്രമത്തിലെത്തി എന്നത് ദിവ്യയുടെ ജനപ്രീതി എത്രയുണ്ടായിരുന്നു എന്നതിന്‍റെ തെളിവാണ്.

ദിവ്യയെ ആൾദൈവമാക്കി വിറ്റ ഭർത്താവ് ജോഷി തട്ടിപ്പു കേസിൽ വർഷങ്ങളോളം ജയിലിലായിരുന്നു.വീട്ടമ്മയായ ദിവ്യയെ ജ്യോത്സ്യത്തിലേക്കും പിന്നീട് സന്ന്യാസ വേഷത്തിലേക്കും തിരിച്ചു വിടുകയായിരുന്നു.പ്രവചനവും രോഗശാന്തി ശുശ്രൂഷയുമായിരുന്നു ദിവ്യയുടെ പരിപാടി.ഹൈടെക്കാവാൻ ആൾദൈവം വെബ്സൈറ്റും തുടങ്ങി.മുത്തശ്ശി നൽകിയെന്ന് പറയുന്ന കല്ല് പ്രതിഷ്ഠിച്ച് ക്ഷേത്രവും പണിതു.

ഉദ്ദിഷ്ട കാര്യത്തിന് ആൾദൈവത്തിന് പണം നൽകി വഞ്ചിതരായവരാണ് ആൾദൈവ സാമ്രാജ്യത്തിന്‍റെ അടിവേരിളക്കിയത്. സന്തോഷ് മാധവൻ പിടിക്കപ്പെട്ടതിനെ തുടർന്ന് ആൾദൈവങ്ങൾക്കെതിരെയുണ്ടായ ജനരോഷവും കാരണമായി.തട്ടിപ്പു കേസിൽ ഭർത്താവ് ജോഷി അറസ്റ്റിലായതിനു പിന്നാലെ ദിവ്യയേയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സയനേഡാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News