തോലന്നൂര്‍ കേസ് സിനിമയെ വെല്ലുന്ന അപസര്‍പ്പക കഥ; ഇരട്ടക്കൊലപാതകം അവിഹിതം ഭര്‍ത്താവറിയാതിരിക്കാന്‍ മരുമകള്‍ ആസൂത്രണം ചെയ്തത്

പാലക്കാട്: പാലക്കാട് തോലന്നൂരിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകം മരുമകള്‍ ഷീജ ആസൂത്രണം ചെയ്തതെന്ന് പൊലീസ് വൃത്തങ്ങള്‍. കേസില്‍ പിടിയിലായ സദാനന്ദന്‍ കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മരുമകള്‍ ഷീജയുടെ കാമുകന്‍. സദാനന്ദനും ഷീജയും തമ്മിലുളള അവിഹിത ബന്ധം ഭര്‍തൃപിതാവ് സ്വാമിനാഥന്‍ ഭര്‍ത്താവ് പ്രദീപിനെ അറിയിക്കുമെന്ന് ഭയന്നാണ് ഷീജ വൃദ്ധ ദമ്പതിമാരെ കൊല്ലാന്‍ നിര്‍ദേശിച്ചതെന്ന് സദാനന്ദന്‍ പൊലീസിന് മൊഴി നല്‍കി. സൈനിക ഉദ്യോഗസ്ഥനായ പ്രദീപ് ഗുജറാത്തിലാണ്. പ്രദീപ്-ഷീജ ദമ്പതിമാര്‍ക്ക് 17 വയസുളള ഒരു മകനുണ്ട്.

ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊബൈലിലുണ്ട്. ഇത് മകന്റെ സുഹൃത്ത് കണ്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യത്തില്‍ ഏറ്റവുമധികം പ്രതിഷേധം പ്രകടിപ്പിച്ചത് ഭര്‍തൃപിതാവ് സ്വാമിനാഥനായിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊല്ലാന്‍ ഷീജ തീരുമാനിക്കുകയും സദാനന്ദന്‍ നടപ്പിലാക്കുകയും ചെയ്തത്.

ഷീജയെ ബലാത്സംഗം ചെയ്യാനുളള ശ്രമത്തിനിടെയാണ് കൊലപാതകം എന്നു വരുത്തി തീര്‍ക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഷീജയെ അടുക്കളയില്‍ കെട്ടിയിട്ടു. എന്നാല്‍ കൊലയാളി എങ്ങനെ വീട്ടിനകത്തു കടന്നുവെന്ന അന്വേഷണമാണ് വീട്ടിനുളളിലെ ആരോ കൊലയാളിയെ സഹായിച്ചിട്ടുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്. തേനൂരില്‍ നിന്ന് തോലന്നൂരിലേക്ക് സദാനന്ദന്‍ പുറപ്പെട്ടപ്പോള്‍ ഷീജയെ വിളിച്ചിരുന്നതായി കണ്ടെത്തിയതും നിര്‍ണായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here