തോലന്നൂര്‍ ഇരട്ടകൊലപാതകം; മരുമകള്‍ ഷീജയെ അറസ്റ്റ് ചെയ്തു

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകള്‍ ഷീജയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷീജയെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ വ്യക്തമായിരുന്നു.

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷീജയെ ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയത് മരുമകള്‍ഷീജയുടെ പ്രേരണയെ തുടര്‍ന്നാണെന്ന് നേരത്തെ അറസ്റ്റിലായ സദാനന്ദന്‍ മൊഴിനല്‍കിയിരുന്നു.

ഷീജയുമായുള്ള വഴിവിട്ട് ബന്ധം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടു പോകാനാണ് കൊലപാതകം നടത്തിയത്.

സദാനന്ദനെ പൂളയ്ക്കപ്പറമ്പിലെ വീട്ടിലെത്തി തെളിവെടുത്തിരുന്നു.ഷീജയുമായി 4 മാസമായി അടുപ്പമുണ്ടെന്നാണ് സദാനന്ദന്‍ പൊലീസിന് മൊഴി നല്‍കിയത്.

മോഹനവാഗ്ദാനങ്ങള്‍

ഷീജയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ തുടങ്ങിയ വഴിവിട്ട ബന്ധം നിലനിര്‍ത്താനാണ് കൊലപാതകം നടത്തിയത്.

വൃദ്ധ ദമ്പതികളെ ഒഴിവാക്കിയാല്‍ തോലന്നൂരിലെ വീട്ടില്‍ കാര്യസ്ഥനാക്കാമെന്നും ഓട്ടോറിക്ഷ വാങ്ങി നല്‍കാമെന്നും ഷീജ വാഗ്ദാനം നല്‍കിയിരുന്നതായും സദാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ മാസം 31 ന് സ്വാമിനാഥനെ ഷോക്കേല്‍പിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് പിന്നിലും താനാണെന്ന് സദാനന്ദന്‍ സമ്മതിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട സ്വാമിനാഥന്റെ സഹോദരിയുടെ മകള്‍ കൂടിയാണ് ഷീജ. ഷീജ ഇങ്ങനെ ക്രൂരമായി കൊലപാതകത്തിന് കൂട്ടുനിന്നതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍.

കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ സദാനന്ദനെ തോലന്നൂരിലെ വീട്ടില്‍ രാവിലെയെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

കൊലപാതക ശേഷം ആയുധങ്ങള്‍ കിണറ്റിലെറിഞ്ഞന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കിണര്‍ വറ്റിച്ച് ആയുധങ്ങള്‍ കണ്ടെടുത്തു.

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഷീജയുടെ 15 പവന്‍ സ്വര്‍ണ്ണം സദാനന്ദന് കൈമാറിയിരുന്നു.

തേനൂരില്‍ സദാനന്ദന്‍ താമസിച്ച സ്ഥലത്ത് നടത്തിയ തെളിവെടുപ്പില്‍ സ്വര്‍ണ്ണം കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News