ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മാവോയിസ്റ്റുകളാണെന്ന് കരുതുന്നില്ല ; ഗൗരിയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശിവസുന്ദര്‍ വിവരിക്കുന്നു

കോ‍ഴിക്കോട്: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മാവോയിസ്റ്റ് ആണെന്ന് കരുതില്ലെന്ന് ഗൗരിയുടെ സുഹൃത്തും  ലങ്കേഷ് പത്രികയിലെ ചീഫ് കോളമിസ്റ്റുമായ ശിവസുന്ദര്‍.

മാവോയിസ്റ്റ് എന്നത് കള്ളപ്രചരണമാണെന്നും ശിവസുന്ദര്‍ പറഞ്ഞു. കോഴിക്കോട്ട് ഫാസിസ്റ്റ്  പ്രതിരോധ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ എസ് എസ്-ബിജെപി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടാണ് ഗൗരിയുടെ സുഹൃത്തും ലങ്കേഷ് പത്രികയിലെ ചീഫ് കോളമിസ്റ്റുമായ ശിവസുന്ദര്‍ സംസാരിച്ചത്.

ഗൗരി ലങ്കേഷിനെ ആരാണ് കൊന്നത് എന്ന് തനിയ്ക്ക് അറിയില്ല. പക്ഷെ കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റ് ആണെന്ന വാദം തെറ്റാണ്.

അത് കള്ള പ്രചാരണമാണെന്നും അവരുടെ മരണത്തില്‍ സന്തോഷിച്ചത് അവരെ എന്നും ഭീഷണിപ്പെടുത്തിയ തീവ്ര ഹിന്ദുത്വ മനോഭാവം ഉള്ളവരാണെന്നും ശിവസുന്ദര്‍ പറഞ്ഞു.

ജാതി വ്യവസ്ഥയ്ക്കും തീവ്ര ഹിന്ദുത്വ വത്കരണത്തിനുമെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഗൗരിയ്ക്ക് സാധിച്ചിരുന്നു.

ബി ജെപിയുടെ അ‍ഴിമതി

ബി ജെ പി നേതാക്കളുമായുള്ള പല അഴിമതികളും ഗൗരി പുറത്തുകൊണ്ടു വന്നു. ഇതെല്ലാം ആണോ മരണകാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പ്രധാന മന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമെല്ലാം ആര്‍ എസ് എസ്സുകാരായ കാലത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ദുഷ്‌ക്കരമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോഴിക്കോട് നടന്ന ഫാസിസത്തിനെതിരായ പ്രതിരോധ സംഗമം ജിഗ്നേഷ് മേവാനിയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ഭാഗമായി പ്രതിഷേധ ചിത്ര രചനയും ആട്ടക്കളം എന്ന നാടകവും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News