ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ഈ മാസം 28ാം തിയതിവരെ ജയില്‍വാസം

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. അതേ സമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി നീട്ടി. ഈ മാസം 28 ാം തിയിതിവരെയാണ് റിമാന്‍ഡ് നീട്ടിയത്.

ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

ഗൂഢാലോചനയില്‍ താരത്തിന് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചു. ദൃശ്യങ്ങളെടുക്കാന്‍ മാത്രമല്ല ദിലീപ് നിര്‍ദ്ദേശിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ജയിലില്‍ 60 ദിവസം പിന്നിട്ട താരത്തിന് ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നേരത്തെ അച്ഛന്റെ ശ്രാദ്ധത്തിന് 2 മണിക്കൂര്‍ ഇളവ് ലഭിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശങ്ങള്‍ അച്ചടക്കത്തോടെ പാലിച്ചതും അഭിഭാഷകന്‍ ചൂണ്ടികാട്ടി.

60 ദിവസത്തിന് മേല്‍ തടവില്‍ കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. നാലാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിട്ടുണ്ട്. വാദങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ വിധി തിങ്ങളാഴ്ച പറയാമെന്ന് അങ്കമാലി കോടതി വ്യക്തമാക്കി.

കാവ്യയും കോടതിയില്‍

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള മുഖേനെയാണ് മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചത്.

അറസ്റ്റിന് സാധ്യതയെന്ന് കാവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. മുന്‍കൂര്‍ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.പള്‍സര്‍ സുനി കീഴടങ്ങുന്നതിന്റെ തലേ ദിവസം കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു .

കീഴടങ്ങുന്നതിന്റെ തലേ ദിവസം ലക്ഷ്യയില്‍ എത്തിയിരുന്നെന്നും ലക്ഷ്യയുടെ വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിരുന്നെന്നുമാണ് വിവരങ്ങള്‍. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് പൊലീസിന് ലഭിച്ചിരുന്നു.

സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് ദൃശ്യങ്ങള്‍
ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ‘മാഡം’ നടി കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.

എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News