കോള്‍ട്ടര്‍ കൊടുങ്കാറ്റില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നു; കോഹ്ലിയും പാണ്ഡെയും പൂജ്യത്തിന് പുറത്ത്; രോഹിത്തിനും രഹാനെയ്ക്കും പിടിച്ചുനില്‍ക്കാനായില്ല

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വന്‍ തകര്‍ച്ച. 11 റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് നഷ്ടമായി.

നാലാം വിക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച രോഹിത് ശര്‍മ്മ 28 റണ്‍സ് നേടി പുറത്തായി.

നായകന്‍ വിരാട് കോഹ്ലി, മനീഷ് പാണ്ഡെ എന്നിവര്‍ റണ്ണെടുക്കും മുമ്പ് പുറത്തായി. ഓപ്പണര്‍ അജിങ്ക്യ രഹാന 5 റണ്‍സ് നേടിയാണ് കൂടാരം കയറിയത്.

കോള്‍ട്ടര്‍ കൊടുങ്കാറ്റ്

ടീമിലേക്ക് മടങ്ങിയെത്തിയ കോള്‍ട്ടര്‍ നൈലാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. ആദ്യം വീണ മൂന്ന് വിക്കറ്റുകളും നൈല്‍ സ്വന്തമാക്കുകയായിരുന്നു.

കേദാര്‍ ജാദവും ധോണിയും മികച്ച നിലയില്‍ ബാറ്റുവീശുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 4 വിക്കറ്റിന് 81 എന്ന നിലയിലാണ്.

ശര്‍മ്മ 39 റണ്‍സോടെയും ധോണി 6 റണ്‍സോടെയും ക്രീസിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here