മലപ്പുറം; വേങ്ങരയില്‍ കെ എന്‍ എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
അവസാന നിമിഷം അട്ടിമറി
അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അഡ്വ യു എ ലത്തീഫിനെ വെട്ടിനിരത്തിയാണ് ഖാദര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്.
മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി കെ.എൻ.എ.ഖാദർ ആദ്യം മുതലെ സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുണ്ടായിരുന്നു. ഇന്ന് രാവിലെ പാണക്കാട് ചേർന്ന പാര്‍ലമെന്‍ററി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ശിഹാബ് തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
നേരത്തെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അഡ്വ.യു.എ.ലത്തീഫിന് ഖാദർ വഹിച്ചിരുന്ന മലപ്പുറം ജില്ലാ സെക്രട്ടറി ചുമതല നൽകി.
ദീർഘകാലം മഞ്ചേരി നഗരസഭ ചെയർമാനായിരുന്നു ലത്തീഫ്. ലത്തീഫിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതോടെ കെ.എൻ.എ.ഖാദർ പാർട്ടി തീരുമാനത്തിനിതിരെ പ്രതിഷേധവുമായി പാണക്കാട് എത്തിയിരുന്നു.
യു.എ.ലത്തീഫിന് വേണ്ടി പി.കെ.കുഞ്ഞാലിക്കുട്ടി ശക്തമായ രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.
Get real time update about this post categories directly on your device, subscribe now.