ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീം അന്തിയുറങ്ങിയിരുന്നതും യാത്രക്ക് കൂടെ കൂട്ടിയിരുന്നതും വളർത്തു മകൾ ഹണിപ്രീതിനൊപ്പമെന്ന വിവരം പുറത്ത്. വളർത്തു മകൾ എന്നാണ് വിശേഷണമെങ്കിലും ഇരുവരും തമ്മിലുളള ബന്ധം അത്തരത്തിലുളളതായിരുന്നില്ല എന്നാണ് വിവരം.
ഗുർമീതുമായി ബന്ധം തുടങ്ങിയിതിനു ശേഷമാണ് ഹണിപ്രീത് ഭർത്താവിനെ ഉപേക്ഷിച്ചത്.ആശ്രമത്തിലാണെങ്കിലും യാത്രകളിലാണെങ്കിലും ഇരുവരും ഒരു റൂമിലാണ് ഉറങ്ങിയിരുന്നതെന്ന് അന്തേവാസികൾ പൊലീസ് മൊഴി നൽകി.
പപ്പയുടെ മാലാഖ
ഗുർമീതിന്‍റെ പിമ്പായും ഹണിപ്രീത് പ്രവർത്തിച്ചിരുന്നതായി വിവരങ്ങളുണ്ട്.ഗുർമീതിന് ഇഷ്ടപ്പെട്ട പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്നതും ഹണിപ്രീത് ആയിരുന്നു.
“പപ്പയുടെ മാലാഖ” കത്രീന കൈഫിനെ പോലാകണമെന്നായിരുന്നു ഗുർമീതിന്‍റെ ആഗ്രഹം.ഇതിനായി മണിക്കുറുകളോളം ഹണിപ്രീത് ജിമ്മിൽ ചെലവഴിക്കുമായിരുന്നുവത്രെ.
ഹണിയുടെ ട്രെയിനറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.വർക്കൗട്ടിന് പുറമെ ശരീരവടിവ് നിലനിർത്താൻ ഭക്ഷണക്രമീകരണവും ഹണി നടത്തിയിരുന്നു.
വളർത്തു മകളുടെ പെർഫോർമൻസ് കാണാൻ ഇടക്കിടെ ഗുർമീത് ജിമ്മിലും വരാറുണ്ടായിരുന്നുവത്രെ.വിദേശ ട്രെയിനർമാരുടെ സേവനവും ഹണിക്ക് ഗുൽമീത് ഏർപ്പാടാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here