തളിപ്പറമ്പില്‍ മൈസൂര്‍ മോഡല്‍ കല്യാണം; 52 കാരന്‍ മാസങ്ങളായി വീടിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പെണ്‍കുട്ടി രക്ഷപ്പെട്ടത് സാഹസികമായി

കണ്ണൂര്‍: തളിപ്പറമ്പില്‍ 16 കാരിയെ വിവാഹം ചെയ്ത 52 കാരന്‍ മാസങ്ങളായി വീടിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പെണ്‍കുട്ടി രക്ഷപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി 11നാണ് തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയും ശ്രീകണ്ഠാപുരം സ്വദേശിയുമായ ഉമ്മര്‍ ബാംഗ്ലൂരില്‍ വച്ച് 16 കാരിയെ വിവാഹം ചെയ്തത്.

മൈസൂര്‍ കല്യാണത്തിന്റെ മറ്റൊരു പതിപ്പാണ് തളിപ്പറമ്പില്‍ നടന്നത്. ഇയാള്‍ക്ക് ഭാര്യമാര്‍ വേറെയുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.

ലൈംഗിക ബന്ധത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു ദിവസങ്ങളോളം.വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രക്ഷിക്കാന്‍ വന്നപ്പോള്‍ 10 ലക്ഷം രൂപ തന്നാല്‍ പെണ്‍കുട്ടിയെ തിരിച്ചയക്കാമെന്നാണ് ഇയാള്‍ മറുപടി പറഞ്ഞത്.

ബന്ധുക്കള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദിന്റെ നമ്പര്‍ പെണ്‍കുട്ടിക്ക് നല്‍കി. നൗഷാദ് കൈരളിപീപ്പിള്‍ വാര്‍ത്താ സംഘത്തെ വരമറിയിച്ചു.

രാത്രി പെണ്‍കുട്ടി ഫോണില്‍ വിളിച്ചപോള്‍ മര്‍ദ്ദിക്കുന്ന ശബ്ദവും നിലവിളിക്കുന്ന ശബ്ദവും മാത്രമായിരുന്നു. വീടിനടുത്തെത്തി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് റോഡിനരികില്‍ പതുങ്ങി നില്‍ക്കയായിരുന്നു.

ഞെട്ടിക്കുന്ന വിവരങ്ങളാണ് പെണ്‍കുട്ടി പങ്കുവെച്ചത്. ഇടനിലക്കാര്‍ വഴി ഇത്തരം വിവാഹങ്ങള്‍ നടക്കുന്നു. കുടുംബസാഹചര്യം മുതലെടുത്താണ് നടക്കുന്നത് ‘.

പിതാവ് ആശുപത്രിയിലായ ദിവസങ്ങളില്‍ ആശുപത്രി ചെലവ് നടത്തി പിന്നീട് ഭീഷണിപ്പെടുത്തി കല്യാണം.ഇതിന് മുന്‍പ് വിവാഹം ചെയ്ത പെണ്‍കുട്ടി ഓടിപ്പോയി’ ആ കുട്ടിയെ തിരികെ കൊണ്ടുവരാന്‍ വന്നതാണ് ഇയാള്‍ ബാംഗ്ലരില്‍. ‘

ഇടനിലക്കാരിയായ സ്ത്രീയോട് പിന്നീട് എന്നെ മതി എന്നറിയിച്ചു.അവരാണ് വീട്ടില്‍ വന്ന് കാര്യങ്ങള്‍ നീക്കിയത്. തളിപ്പറമ്പില്‍ ഒരു വീട്ടില്‍ താമസിപ്പിച്ച് പീഡനം തുടങ്ങി.

എതിര്‍ത്തപ്പോള്‍ മര്‍ദ്ദനമായി. വീട്ടില്‍ അടച്ചിട്ട് പുറത്തേക്ക് പോകും. വന്നാല്‍ മര്‍ദിക്കും’ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹം. ഉമ്മറിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News