നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ്: തമിഴ്‌നാടിന്റെ ഉറപ്പ് ലഭിച്ചു; കേരളവും തമിഴ്‌നാടും ഒന്നിച്ച് അന്വേഷണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം:തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി.

തമിഴ്‌നാട് പോലീസിന് ഇതിനാവശ്യമായ നിര്‍ദ്ദേശം ഉടനെ നല്‍കുമെന്നും മുഖ്യമന്ത്രി പളനി സ്വാമി സംസ്ഥാന മുഖ്യമന്ത്രിയെ അറിയിച്ചു.

ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പളനി സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നെയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനി സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് തിരുവനന്തപുരം പാറശ്ശാലയിലെ നിര്‍മ്മല്‍ ചിട്ടി തട്ടിപ്പിനെക്കുറിച്ച് സംസാരിച്ചത്.

ചിട്ടിക്കമ്പനി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരില്‍ അധികവും.

മക്കളുടെ വിവാഹം, പഠനം, ചികിത്സ, വീട് നിര്‍മ്മാണം മുതലായ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ചെറിയ സമ്പാദ്യമുണ്ടാക്കാന്‍ ശ്രമിച്ച ആയിരക്കണക്കിനാളുകളാണ് വഞ്ചിക്കപ്പെട്ടതെന്ന് കേരള മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി പളനി സ്വാമിയെ അറിയിച്ചു.

ഇരുപതിനായിരത്തോളം നിക്ഷേപകരില്‍ നിന്നും രണ്ടായിരത്തോളം കോടി രൂപ നിര്‍മ്മല്‍ കൃഷ്ണ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പരാതി. സംഭവം നടന്നത് കന്യാകുമാരി ജില്ലയിലായതിനാല്‍ കേരള പോലീസിന് പരമിതി ഉണ്ട്.

അതിനാല്‍ കന്യാകുമാരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സംയുക്ത അന്വേഷണം നടത്തേണ്ടതാണ്. കേരള പോലീസ് ശേഖരിച്ച രേഖകളും തെളിവുകളും കന്യാകുമാരിയിലെ കേസിന്റെ ഭാഗമാക്കണം.

അന്വേഷണത്തില്‍ തമിഴ്‌നാട് പോലീസിനെ  സഹായിക്കാന്‍ കേരള പോലീസിന് കഴിയും

അന്വേഷണം കാര്യക്ഷമമാക്കുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന പോലീസ് അധികാരികള്‍ തമ്മിലുള്ള ഏകോപനം സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് തമിഴ്‌നാട് പോലീസിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്ന് പളനിസ്വാമി ഉറപ്പു നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News