ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ്; നിര്‍മ്മാണം നിയമാനുസൃതം എന്നു റിപ്പോര്‍ട്ട്

ത്രിശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റവന്യൂ രേഖകള്‍ പരിശോധിച്ച തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം.

മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയുടെ നടപടികള്‍ നിയമപ്രകാരമാണ് എന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത്.

ഡി സിനിമാസ് മുപ്പത്തിയഞ്ച് സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ദിലീപിനു പുറമെ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി അന്വേഷണം നടത്തി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കേസ് ഈ മാസം 27 ന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കും

പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും മുന്‍ ജില്ലാ കളക്ടറുടെ നടപടി നിയമപരമാണെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. അനധികൃത നിര്‍മാണവും നടന്നിട്ടില്ല. തീയേറ്ററിന്റെ മൂന്നാം നില പണി പൂര്‍ത്തിയാക്കിയ ശേഷം പെര്‍മിറ്റ് വാങ്ങിയിട്ടുണ്ട് എന്നിങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റവന്യൂ രേഖകള്‍ പരിശോധിച്ചും സ്ഥലം അളന്നുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേസ് ഈ മാസം 27 ന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കും. ദിലിപ്, മുന്‍ കളക്ടര്‍ എം.എ ന് ജയ എന്നിവര്‍ക്കെതിരെ പൊതു പ്രവര്‍ത്തകന്‍ ജോസഫാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News