ഓണം ബമ്പര്‍; മന്ത്രി തോമസ് ഐസക്കിനും സമ്മാനം; ‘പണം എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കും’

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ലോട്ടറി അടിച്ചവരില്‍ ധനമന്ത്രി തോമസ് ഐസക്കും. തനിക്ക് 500 രൂപ അടിച്ച വിവരം ശനിയാഴ്ച വൈകിട്ടാണ് തോമസ് ഐസക്ക് അറിയുന്നത്. പണം എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഓണക്കോടിക്കൊപ്പം ഓരോ ബമ്പര്‍ ടിക്കറ്റും

തോമസ് ഐസക്ക് പണം കൊടുത്ത് വാങ്ങിയതല്ല ഈ ലോട്ടറി. തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ഭാരവാഹികളുടെ സംഭാവനയാണ്. ഓണത്തോട് അനുബന്ധിച്ച് നടന്ന സഹകരണ സംഘത്തിന്റെ വാര്‍ഷികത്തിന് എല്ലാ ഓഹരി ഉടമകള്‍ക്കും അവര്‍ ഓണക്കിറ്റ് നല്‍കിയിരുന്നു. ഈ കിറ്റില്‍ ഓണക്കോടിക്കൊപ്പം ഓരോ ബമ്പര്‍ ടിക്കറ്റും ഉണ്ടായിരുന്നു. ഈ ലോട്ടറിക്കാണ് സമ്മാനം അടിച്ചത്.

അതേസമയം, മലപ്പുറം പരപ്പനങ്ങാടി മൂട്ടക്കരമ്മല്‍ മുസ്തഫയ്ക്കാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ അടിച്ചത്. പരപ്പനങ്ങാടിയില്‍ വിറ്റ അഖ 442876 എന്ന നമ്പറിനാണ് പത്തുകോടി രൂപ അടിച്ചത്. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്.

ഖാലിദില്‍ നിന്ന് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് മുസ്തഫ ടിക്കറ്റ് വാങ്ങിയത്. നികുതി കിഴിച്ച് ആറരക്കോടി രൂപയോളം മുസ്തഫയ്ക്ക് ലഭിക്കും. തേങ്ങാ കച്ചവടക്കാരനായ ഉപ്പയുടെ വണ്ടി ഓടിക്കലായിരുന്നു മുസ്തഫയുടെ ജോലി. സ്വന്തമായി കച്ചവടം തുടങ്ങാന്‍ ആലോചിച്ചിരിക്കുമ്പോഴാണ് മുസ്തഫയെ ഭാഗ്യം തേടിയെത്തിയത്.

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭാഗ്യശാലികളെ നറുക്കെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News