ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ റിമാന്‍ഡില്‍; അക്രമത്തിന് ഇരയായത് മൂന്നാമത്തെ ഭര്‍ത്താവ്

കുറ്റിപ്പുറം: 30 വയസിനിടയില്‍ മൂന്ന് ഭര്‍ത്താക്കന്മാര്‍. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അറസ്റ്റിലായ ഖൈറുന്നീസയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് അക്രമത്തിന് ഇരയായ തിരൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദ്.

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഖൈറുന്നീസയെ ഇന്നലെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയതത്. ലോഡ്ജ് മുറിയിലെത്തിയ ശേഷം ജാറത്തിലെ വെളളമാണ് എന്നു പറഞ്ഞ് ഒരു ദ്രാവകം ഇര്‍ഷാദിന് നല്‍കുകയായിരുന്നു.

ഇതോടെ മയങ്ങിപ്പോയ ഇര്‍ഷാദിനെ കട്ടിലില്‍ കിടത്തിയാണു ജനനേന്ദ്രിയം മുറിച്ചത്. അപ്പോള്‍ വേദന അനുഭവപ്പെട്ടില്ലെന്നും യുവാവ് മൊഴിനല്‍കി.

ഇയാളുടെ പാസ്പോര്‍ട്ടിലും ഭാര്യയായി യുവതിയുടെ പേരുണ്ട്. ഭീഷണിപ്പെടുത്തിയാണു ഇര്‍ഷാദിനെ യുവതി ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്.

വന്നില്ലെങ്കില്‍ യുവാവിന്റെ വീട്ടിലേക്കു ചെല്ലുമെന്നായിരുന്നു ഭീഷണി. ഇര്‍ഷാദിന്റെ വീട്ടുകാരറിയാതെ ഒരു വര്‍ഷം മുമ്പ് പാലക്കാട്ടായിരുന്നു ഇവരുടെ രജസിറ്റര്‍ വിവാഹം.

വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമാണ് യുവതി

വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമാണ് യുവതി. ഇര്‍ഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്പാവൂരില്‍നിന്ന് ഖൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്.

വിവാഹമോചനം നേടിയ യുവതിയുടെയുടെ മൊബൈല്‍ നമ്പറിലേക്ക് ഇര്‍ഷാദിന്റെ വിളിയെത്തിയതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പം ആരംഭിക്കുന്നത്. ഖൈറുന്നീസയ്ക്ക് ഇര്‍ഷാദിനെക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്നെങ്കിലും ഇരുവരുടെയും അടുപ്പം രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതു വരെയെത്തി.

ഒരുവര്‍ഷംമുമ്പ് പാലക്കാട് വെച്ചായിരുന്നു വിവാഹം. ഇത് ഇര്‍ഷാദിന്റെ വീട്ടുകാരറിഞ്ഞിരുന്നില്ല.

വിദേശത്തുജോലിചെയ്യുന്ന ഇര്‍ഷാദിന്റെ വിവാഹം നടത്താന്‍ അടുത്തിടെ വീട്ടുകാര്‍ തീരുമാനിച്ചു. ഇര്‍ഷാദ് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയശേഷം വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും നടത്തി. ഇതാണ് യുവതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്.

താന്‍ സ്വയമാണു കൃത്യം നിര്‍വഹിച്ചതെന്ന ആദ്യ മൊഴി, ശസ്ത്രക്രിയക്കു ശേഷം യുവാവ് തിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ അറസ്റ്റ്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.

മാനഹാനി ഭയന്നും വിദേശത്തെ ജോലി നഷ്ടപ്പെടുമെന്നതിനാലുമാണു ആദ്യം പരാതി നല്‍കാതിരുന്നതെന്നും യുവാവ് മൊഴി നല്‍കി. യുവാവിന്റെ ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞതായി ശസ്ത്രക്രിയ നടത്തിയ കോഴിക്കോട്ടെ സ്വകാരൃ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

യുവാവിന്റെ ജനനേന്ദ്രിയത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി വിജയകരമായിരുന്നെങ്കിലും അഞ്ചു ദിവസത്തിനു ശേഷമെ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here