തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തില്‍ മിശ്രവിവാഹിതര്‍ക്കും മതംമാറിയവര്‍ക്കും ക്രൂരപീഡനം; 65 പെണ്‍കുട്ടികള്‍ തടവില്‍; ഭീഷണിപ്പെടുത്തി മതം മാറ്റാനും ശ്രമങ്ങള്‍

കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട് യോഗ കേന്ദ്രത്തിന്റെ പേരില്‍ ഘര്‍ വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തല്‍. മിശ്രവിവാഹിതരെയും മതംമാറിയവരെയും ക്രൂരമായി പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ യുവതിയാണ് രംഗത്തെത്തി.

ശിവശക്തി എന്ന പേരിലുള്ള യോഗാ കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും മര്‍ദ്ദനവും ലൈംഗിക ചൂഷണവും നേരിടുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു.

മനോജ് എന്ന ഗുരുജിയാണ് യോഗ സെന്റര്‍ നടത്തുന്നതെന്നും പെണ്‍കുട്ടികളെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യുവതി വെളിപ്പെടുത്തി. ഭീഷണിപ്പെടുത്താന്‍ മതം മാറാന്‍ ശ്രമമുണ്ടായിരുന്നെന്നും യുവതി വെളിപ്പെടുത്തുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യോഗ സെന്ററില്‍ പൊലീസെത്തി മൊഴി രേഖപ്പെടുത്തുകയാണ്.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിന് സമാനമായ കാര്യങ്ങളാണ് തൃപ്പൂണിത്തറ കുണ്ടനാട് യോഗ കേന്ദ്രത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News