ടോമിച്ചന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

കൊച്ചി: രാമലീല പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി വീണ്ടും നിരസിച്ചു. ചിത്രം റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

സിനിമാ റിലീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കഴിയില്ല

സിനിമാ റിലീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

പൊതുവികാരം കണക്കിലെടുത്ത് ദിലീപിനെ പൊലീസ് കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നില്ല. ദിലീപിന് അനുകുല നിലപാട് സ്വീകരിച്ച ശ്രീനിവാസന്റെ വീടിനു നേരെ ആക്രമണം നടന്നു. ഈ സാഹചര്യം കണക്കിലെടുത്ത് സിനിമ റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നായിരുന്നു ടോമിച്ചന്റെ ആവശ്യം.

കേസ് അവസാനിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കും. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങള്‍ക്കു വേണ്ടി കോടികള്‍ മുടക്കിയ നിര്‍മാതാക്കളുടെ നില പരിതാപകരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുകയാണ് നടന്‍ ദിലീപ്. ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പല തവണ മാറ്റിവെച്ചിരുന്നു. ഈ മാസം 28നാണ് ബിഗ് ബജറ്റ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News