ഡയാനയുമായി ലൈംഗിക ബന്ധത്തിന് താത്പര്യം; ഒരു രാത്രി ഒന്നിച്ചു കിടന്നുറങ്ങി; തുറന്നു പറഞ്ഞ് ട്രംപ്

ലോകത്തിലെ ഏറ്റവും വലിയ സുന്ദരികളില്‍ ഒരാളായിരുന്ന ബ്രിട്ടീഷ് രാജകുമാരി ഡയാനയോട് തനിക്ക് താത്പര്യമുണ്ടായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 1997-2000 കാലയളവില്‍ യുഎസിലെ പ്രശസ്ത റേഡിയോ അവതാരകനായ ഹൗവാര്‍ഡ് സ്‌റ്റേര്‍ണിന് നല്‍കിയ അഭിമുഖ പരമ്പരയില്‍ ട്രംപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഒരു രാത്രി യാതൊരു പ്രശ്‌നവും ഇല്ലാതെ കിടന്നുറങ്ങി

ഡയാനയുമായി ലൈംഗിക ബന്ധത്തിന് താത്പര്യമുണ്ടായിരുന്നെന്നും ബ്രിട്ടീഷ് രാജകുമാരിയോടൊപ്പം ഒരു രാത്രി യാതൊരു പ്രശ്‌നവും ഇല്ലാതെ കിടന്നുറങ്ങിയിട്ടുണ്ടെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും സൗന്ദര്യമുളള മൂന്നാമത്തെ വനിതയായാണ് ട്രംപ് ഡയാനയെ വിശേഷിപ്പിക്കുന്നത്.

ഡയാനയുടെ ശരീരസൗന്ദര്യത്തെ പറ്റിയും സ്വഭാവത്തെപ്പറ്റിയും ഒക്കെ ട്രംപ് അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. 1997 പുറത്തിറക്കിയ ട്രംപിന്റെ ‘ദി ആര്‍ട്ട് ഓഫ് ദി കം ബാക്ക് ‘ എന്ന പുസ്തകത്തില്‍ ഡയാനയെ ഡ്രീം ലേഡി എന്നാണ് വിശേഷിപ്പിക്കുന്നത്.

1995 മുതല്‍ ട്രംപും ഡയാനയും തമ്മില്‍ കൂടികാഴ്ചകള്‍ നടന്നിട്ടുണ്ട്. ന്യൂയോര്‍ക്കില്‍വച്ച് നടന്ന ഒരു വിരുന്നിലാണ് ഇരുവരും ആദ്യമായി നേരില്‍ കണ്ടത്. പിന്നീട് ഒരിക്കല്‍ ഡയാനയുടെ ജന്‍മദിനത്തില്‍ ട്രംപ് പൂക്കള്‍ സമ്മാനിച്ചിരുന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

1990 മുതല്‍ 2000 വരെ റേഡിയോ ഷോകളില്‍ ട്രംപ് സ്ഥിരം അതിഥിയായിരുന്നു. അന്നത്തെ ഭൂരിപക്ഷം അഭിമുഖങ്ങളിലും ലൈംഗികത മുഖ്യവിഷയവും ആയിരുന്നു.

1997ലാണ് ഡയാന രാജകുമാരി പാരീസിലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്. അന്ന് ട്രംപ് തനിക്കുണ്ടായ ദുഃഖം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.

വിവാദങ്ങളുടെ തോഴനായ ട്രംപ് ഇതേ അഭിമുഖത്തില്‍ തന്റെ ഗേള്‍ ഫ്രണ്ടായ മെലാനയെക്കുറിച്ചും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഡയാനയ്ക്ക് പുറമെ ജൂലിയ റോബോര്‍ട്ട്‌സ്, മിഷേല്ല ഫിഫര്‍, സിന്‍ഡി ക്രോഫേര്‍ഡ്, പാള്‍ട്രൗ, ആഞ്ചലീന ജോളി തുടങ്ങിയവരാണ് ട്രംപിന്റെ പട്ടികയിലുളള ലോക സുന്ദരികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News