ഈ നരഭോജി ദമ്പതികള്‍, 20 വര്‍ഷംകൊണ്ട് കൊന്നു തിന്നത് 30 പേരെ

മുപ്പതോളം മനുഷ്യരെ കൊന്നുതിന്നുവെന്ന് സംശയിക്കുന്ന ദമ്പതിമാരെ റഷ്യയില്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ വീട്ടില്‍ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും വീട്ടില്‍ നിന്നും പരിസരത്ത് നിന്നും മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി.

റഷ്യയിലെ ക്രസ്‌നൊദാര്‍ മേഖലയില്‍ നിന്നാണ് നതാലിയ ബക്ഷീവയെയും 35കാരനായ ഭര്‍ത്താവ് ദിമിത്രി ബക്ഷീവയെയും അറസ്റ്റ് ചെയ്തത്.

ഇവരുടെ മുറിയില്‍ നിന്ന് നിരവധി മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അടുക്കളയില്‍ നിന്ന് ലഭിച്ചത് ഉപ്പിലിട്ട മനുഷ്യ ശരീര ഭാഗങ്ങളാണ്. ഫ്രീസറില്‍ നിന്ന് ഉപ്പിലിട്ട് സൂക്ഷിച്ച മനുഷ്യന്റെ കൈയടങ്ങിയ ജാര്‍ കണ്ടെടുത്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവരുടെ കൈവശമുള്ള ഫോട്ടോകളില്‍ ഭൂരിഭാഗവും മനുഷ്യമാംസങ്ങളുടെ ചിത്രങ്ങളും മനുഷ്യ ശരീരങ്ങളോടൊപ്പമുള്ള സെല്‍ഫികളും ഉള്‍പ്പെടുന്നു.

വെട്ടിമാറ്റപ്പെട്ട തലമുടിയുടെ ശേഖരവും മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 1999 മുതല്‍ മുപ്പതോളം പേരെ ദമ്പതികള്‍ കൊന്നു തിന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

റോഡില്‍ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈല്‍ ഫോണിലെ ചിത്രങ്ങളാണ് ഈ ക്രൂര കൃത്യങ്ങളെ കുറിച്ച് ലോകമറിയാന്‍ കാരണം. വീണ് കിട്ടിയ ഫോണിലെ ക്രൂരദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരന്‍ പൊലീസിനെ
വിവരമറിയിക്കുകയായിരുന്നു.

വെട്ടിമാറ്റിയ മനുഷ്യന്റെ തലയും കൈയ്യും കയ്യിലേന്തിയും വായില്‍ വെച്ചും പോസ് ചെയ്തുള്ള ദിമിത്രേവിന്റെ സെല്‍ഫിയടക്കം ഒട്ടേറെ നടുക്കുന്ന ചിത്രങ്ങളാണ് ഫോണിലുണ്ടായിരുന്നത്.

ഇവരുടെ ഫോണ്‍ കണ്ടെത്തിയ അതേസമയം തന്നെയാണ് ഏവിയേഷന്‍ അക്കാദമിയുടെ പരിസരത്ത് വെച്ച് 35കാരിയുടെ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

ഇവരുടെ താമസ സ്ഥലമായ ക്രാസ്‌നദോറിലെ മിലിട്ടറി ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്ന ഇവര്‍ പട്ടാളക്കാര്‍ക്ക് അവരറിയാതെ അവരുടെ ഭക്ഷണത്തില്‍ മനുഷ്യമാംസം കലര്‍ത്തി നല്‍കിയിരുന്നെന്നും പൊലീസ് പറയുന്നു.

മിലിട്ടറി സ്‌കൂളിലെ നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് അവരിങ്ങനെ ചെയ്തത്. തങ്ങള്‍ 30 ഓളം പേരെ കൊന്നിട്ടുണ്ടെന്ന് ദമ്പതികള്‍ കുറ്റസമ്മതം നടത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel