തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി; ശിവശക്തിയോഗ കേന്ദ്രത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; നിലവിളി പുറത്തുകേള്‍ക്കാതിരിക്കാനായി ഉറക്കെ പാട്ടുവെച്ചു; രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: കേരളത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് തൃപ്പൂണിത്തുറയിലെ ശിവശക്തി ഘര്‍വാപ്പസി യോഗ കേന്ദ്രത്തിനെതിരെ പുറത്തുവരുന്നത്.

ക്രൂരമായ പീഡനങ്ങളാണ് ഘര്‍വാപ്പസി കേന്ദ്രത്തില്‍ നേരിടേണ്ടിവന്നതെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍ വെളിപ്പെടുത്തി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള അതിക്രമങ്ങളാണ് അവിടെ നടക്കുന്നത്.

കരാട്ടെ അധ്യാപകരാണ് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. ഇവര്‍ക്കൊപ്പം ശിവശക്തി കേന്ദ്രത്തിലെ സ്ത്രീകളും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കി.

ഉറക്കെ പാട്ട് വെച്ച ശേഷം മര്‍ദ്ദനം

ഷാളുപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. നിരവധിപേരെ ഇത്തരത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ട്. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാനായി ഉറക്കെ പാട്ടുവെയ്ക്കുമായിരുന്നെന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി.

പുറം ലോകവുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ യോഗകേന്ദ്രത്തിലെ അധികൃതര്‍ നിഷേധിച്ചിരുന്നു. ഫോണ്‍ ചെയ്യാന്‍ പോലും അനുവധിച്ചിരുന്നില്ല.

മാത്രമല്ല രോഗം വന്നാല്‍ ചികിത്സിക്കാന്‍ പോലും ഇവര്‍ തയ്യാറായിരുന്നില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇവിടുത്തെ പീഡനം സഹിക്കാനാവാകാതെയാണ് രക്ഷപ്പെട്ടത്. മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നും തനിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here