പ്രചാരണരംഗത്ത് സജീവമായി എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

മലപ്പുറം: വേങ്ങരയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ പ്രചാരണരംഗത്ത് സജീവം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല പര്യടനത്തില്‍ സജീവമായപ്പോള്‍ യുഡിഎഫ് കുടുംബയോഗങ്ങളിലും ബൂത്ത് കണ്‍വന്‍നഷനുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ആദ്യഘട്ട മണ്ഡല പര്യടനത്തിന്റെ ഭാഗമായി ഓതുക്കുങ്ങല്‍, പറപ്പൂര്‍ പഞ്ചായത്തുകളിലൂടെയുള്ള പര്യടനം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ബുധനാഴ്ച വേങ്ങര, ഊരകം പഞ്ചായത്തിലും വ്യാഴാഴ്ച എആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലുമാണ് പിപി ബഷീറിന്റെ പര്യടനം.

ഇതിനിടെ കുടുംബയോഗങ്ങളും ബൂത്ത് തല യോഗങ്ങളും നടക്കുന്നുണ്ട്. വലിയ വികസനം വേങ്ങരയിലുണ്ടായെന്ന യുഡിഎഫിന്റെ വാദം കുപ്രചാരണമാണെന്ന് പിപി ബഷീര്‍ പറഞ്ഞു.

ബൂത്ത്തല കണ്‍വന്‍ഷനുകളും കുടുംബയോഗങ്ങളും വിളിച്ചു ചേര്‍ത്ത് യുഡിഎഫും പ്രചാരണ രംഗത്ത് സജീവമാണ്. മണ്ഡലത്തിലെ ജനങ്ങളില്‍ ന്ിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു.

മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലും യുഡിഎഫിലെ എംഎല്‍എമാരെ അണിനിരത്തിയുള്ള പ്രചാരണ പരിപാടികളും നടക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മണ്ഡല പര്യടനം ഓക്ടോബര്‍ 1ന് ആരംഭിക്കും. ബിജെപി എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളും പ്രചാരണരംഗത്തുണ്ട്.

മുസ്ലീംലീഗ് വിമതസ്ഥാനാര്‍ത്ഥിയായ അഡ്വക്കറ്റ് കെഹംസയടക്കമുള്ള രണ്ടു സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ആറു പേരാണ് മത്സരരംഗത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News