ആ പൊന്നു ചേട്ടനെ തേടി മെറീന മൈക്കിള്‍; ഒന്നിനുമല്ല, വീട്ടിലെ സുഖവിവരം അന്വേഷിക്കാന്‍

ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടിയും മോഡലുമായ മെറീന മൈക്കിള്‍. താന്‍ പറയാത്ത കാര്യങ്ങള്‍ക്ക് കൂടിയാണെങ്കിലും ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും മെറീന പറയുന്നു.

മെറീന മൈക്കിളിന്റെ വാക്കുകള്‍ ഇങ്ങനെ:

രണ്ട് ദിവസമായി എന്റെ പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നത് കണ്ടിട്ടാണ് ഞാന്‍ ലൈവില്‍ വന്നത്. മോഡലിങ് രംഗത്തെയും അവിടെ പ്രവര്‍ത്തിക്കുന്നവരെയും ഞാന്‍ മോശമാക്കിപ്പറഞ്ഞു എന്ന തരത്തിലാണ് പോസ്റ്റുകള്‍.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഞാന്‍ ഗൃഹലക്ഷ്മിയ്ക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു. ആ അഭിമുഖം വളച്ചൊടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഡലിങ്ങില്‍ നിന്ന് സിനിമയിലേക്ക് വന്ന കുട്ടിയാണ് ഞാന്‍. എനിക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതിനാല്‍ ചില അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാണ് ഞാന്‍ പറഞ്ഞത്.

ഇപ്പോള്‍ തന്നെ മോഡലിങ്ങില്‍ ഒരുപാട് നല്ല കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഏത് ഓണ്‍ലൈന്‍ മീഡിയയിലെ പൊന്നു ചേട്ടനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല.

എന്റെ കൂടെ ജോലി ചെയ്യുന്നവരെയെല്ലാം ഞാന്‍ മോശക്കാരായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു അവര്‍ എഴുതിയത്. ഞാന്‍ എന്റെ കൂടെ ജോലി ചെയ്യുന്നവരെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. എന്നെ ഗ്രൂം ചെയ്തത് ഡാലുവായിരുന്നു. കൃത്യമായ ധാരണകളുമായി മോഡലിങ്ങിലേക്ക് വരണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

മോഡലിങ് രംഗത്ത് നിന്ന് എനിക്ക് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ച ഗ്രൂമിങ് കാരണം അത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എനിക്ക് സാധിച്ചിട്ടുമുണ്ട്. മറ്റൊരു കാര്യം എന്താണെന്ന് വച്ചാല്‍ ഇതെഴുതിയ ആളെ ഞാന്‍ കണ്ടുപിടിക്കുന്നുണ്ട്. ഒന്നിനുമല്ല അദ്ദേഹത്തിന്റെ വീട്ടിലെ സുഖവിവരം അന്വേഷിക്കാനാണ്.

ഇല്ലാത്ത കാര്യങ്ങള്‍ എഴുതുന്നവര്‍ ഒരു കാര്യം ആലോചിച്ചു നോക്കൂ. എന്റെ കൂടെ ജോലി ചെയ്യുന്നവരെ അത് എത്രമാത്രം വേദനിപ്പിച്ചു കാണും. അവര്‍ എന്നെപ്പറ്റി എന്ത് കരുതും. ഞാന്‍ പറയാത്ത കാര്യങ്ങള്‍ക്ക് കൂടിയാണെങ്കിലും ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News