തൃശൂരില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മരിച്ച നിലയില്‍; ഒന്നിലധികം പേര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം

തൃശൂര്‍: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി നായത്തോട് സ്വദേശി രാജീവാണ് കൊല്ലപ്പെട്ടത്.

ഇയാളെ ഒന്നിലധികം പേര്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തായതായാണ് പ്രാഥമിക നിഗമനം. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ പങ്കാളികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരനായ അങ്കമാലി നായത്തോട് സ്വദേശി രാജീവിനെയാണ് പരിയാരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവ് പാട്ടത്തിനെടുത്ത കൃഷിയിടത്തിലേക്കുള്ള വഴിയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്.

തവളപ്പായ എസ്.ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ബൈക്കിനു സമീപം മൂന്ന് പേരുടെ ചെരുപ്പുകള്‍ കണ്ടെടുത്തു. ഇവിടെ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.

പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ഫോണും കണ്ടെത്തിയിട്ടുണ്ട്. രാജീവിനെ സംഘം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃദതേഹം കോണ്‍വെന്റിനുള്ളിലേക്ക് മാറ്റിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാജീവിനെ കാണാനില്ലെന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ പങ്കാളികള്‍ രാജീവിനെ അപായപ്പെടുത്തിയതാകാമെന്ന സംശയത്തില്‍ അന്വേഷണം കൂട്ടു കച്ചവടക്കാരാലേക്ക് വ്യാപിപ്പിച്ചു.

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും സൂചനയുണ്ട്. വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News