ഏഴു വയസുകാരിയെ രാജേഷ് കൊലപ്പെടുത്തിയത് ക്രൂരപീഡനത്തിന് ശേഷം; മൃതദേഹത്തെയും ലൈംഗികമായി ഉപയോഗിച്ചെന്ന് പൊലീസ്

കൊല്ലം: ഏരൂരില്‍ ഏഴു വയസുകാരിയെ പ്രതി രാജേഷ് കൊലപ്പെടുത്തിയത് ക്രൂരപീഡനത്തിന് ശേഷമെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷവും പെണ്‍കുട്ടിയെ രാജേഷ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

കരഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

കുളത്തുപ്പുഴ ക്ഷേത്രത്തില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ രാജേഷ് കൊലപാതക സ്ഥലത്ത് എത്തിക്കുന്നത്. പോകും വഴി ആര്‍പിഎല്‍ എസ്റ്റേറ്റിന് സമീപത്തെ കാട്ടില്‍ വച്ച് പീഡനത്തിന് ഇരയാക്കി.

തുടര്‍ന്ന് തൊഴിലാളികള്‍ വിശ്രമിക്കാറുള്ള ഷെഡില്‍ എത്തിച്ചു. രാത്രി ഏഴ് മണിയോടെ പെണ്‍കുട്ടി വീട്ടില്‍ പോകണമെന്ന് പറഞ്ഞ് കരഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതിന് ശേഷവും രാജേഷ് മൃതദേഹത്തെയും ലൈംഗികമായി ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നു. ഒറ്റയ്ക്കാണ് രാജേഷ് കൃത്യം നടത്തിയത്.

വര്‍ക്കലയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് രാജേഷ്. കൊലപാതകം, ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, തട്ടിക്കൊണ്ട് പോകല്‍ എന്നീ വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇയാളെ കൊല്ലം പരവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News