ചാലക്കുടിയില്‍ ക്വട്ടേഷന്‍ കൊലപാതകം; ബിസിനസ് പങ്കാളി ഒളിവില്‍; കൊച്ചിയിലെ അഭിഭാഷകന്റെ ഇടപെടലില്‍ ദുരൂഹത

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ മുന്‍ ബിസിനസ് പങ്കാളി ജോണി ഒളിവിലായി.

രാജീവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അങ്കമാലി സ്വദേശി ജോണിയാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.

കൊലപാതക വിവരം പോലീസിനെ വിളിച്ചറിയിച്ച കൊച്ചിയിലെ അഭിഭാഷകന്റെ ഇടപെടലും പോലീസ് പരിശോധിക്കും

ഭൂമി ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് അങ്കമാലി നായത്തോട് സ്വദേശി രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്കായാണ് പോലീസ് അന്വേഷണം വിപുലമാക്കിയത്.

രാജീവിന്റെ മുന്‍ ബിസിനസ് പങ്കാളി ജോണി ഒളിവില്‍

പിടിയിലായ ഷൈജു, സുനില്‍, സത്യന്‍, രാജന്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരവെയാണ് രാജീവിന്റെ മുന്‍ ബിസിനസ് പങ്കാളി ജോണി ഒളിവിലായത്.

ജോണിയാണ് ക്വട്ടേഷന്‍ നല്‍കയതെന്ന സൂചനയില്‍ പോലീസ് തെളിവുകള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. രാജീവിനെ തട്ടിക്കൊണ്ടുവന്നത് ജോണിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഒപ്പിട്ടു വാങ്ങാനാണെന്നാണ് വ്യക്തമായത്.

ഇതിനായി മര്‍ദ്ദിച്ച് അവശനിലയിലാക്കിയ രാജീവ് മരിക്കുകയായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കു വഹിച്ച ഷൈജു ജോണിയുടെ ബന്ധുവാണ്.

രാജീവ് കൊല്ലപ്പെട്ട ശേഷം ജോണി കൊച്ചിയിലെ അഭിഭാഷകനെ വിളിച്ചതായി പോലീസിന് തെളിവ് ലഭിച്ചു.

പ്രധാന കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകന്‍ മുമ്പ് രാജീവുമായി നടത്തിയ ഭൂമി ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതകം പോലീസിനെ അറിയിച്ചതും ഇതേ അഭിഭാഷകനാണെന്നത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രാജീവിന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News