തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെതിരെയുളള കുറ്റപത്രം അന്വേഷണ സംഘം വെള്ളിയാഴ്ച സമർപ്പിക്കും.
ദിലീപിന്‍റെ തടവറക്കാലാവധി ഈ മാസം 8ന് 90 ദിവസം പൂർത്തിയാകാനിരിക്കെ സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനാണ് വെള്ളിയാഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ദിലീപിനെതിരെ ഇതു വരെ പറഞ്ഞു കേട്ട തെളിവിനപ്പുറം നിർണായക തെളിവുകളുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ദിലീപ് കുറ്റക്കാരനെന്ന് തെളിയിക്കാനുതകുന്ന എല്ലാ തെളിവുകളും തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം.കുറച്ചു പേരെ കൂടി കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പെ അന്വേേഷണ സംഘം ചോദ്യം ചെയ്യും.
ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന രണ്ട് മെമ്മറി കാർഡുകൾ പൊലീസിന്‍റെ പക്കലുണ്ട്.ഇതു കൂടാതെ ചില നിർണായക മൊഴികളും കുറ്റപത്രത്തോടൊപ്പമുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കൂടുതല്‍ ദൃശ്യത്തെളിവുകള്‍ ?
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളല്ലാതെ മറ്റെന്തെങ്കിൽ ദൃശ്യ തെളിവുകളുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന മറുപടി.
ദിലീപിന്‍റെ ഹൈക്കോടതിയിലെ മൂന്നാം ജാമ്യാപേക്ഷയും ഈയാഴ്ച പരിഗണിക്കുന്നുണ്ട്.എന്തു കൊണ്ടും ഈയാഴ്ച ദിലീപിന് നിർണായകമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here