ജനപ്രതിനിധിയുടെ നെറിയും സത്യസന്ധതയും എന്‍.കെ പ്രേമചന്ദ്രന് നഷ്ടപെട്ടു: മേഴ്‌സികുട്ടിയമ്മ

കൊല്ലം: ജനപ്രതിനിധിയുടെ നെറിയും സത്യസന്ധതയും എന്‍.കെ പ്രേമചന്ദ്രന് നഷ്ടപെട്ടുവെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ. അലിന്റ് ഫ്ക്ടറി വിഷയത്തില്‍ പ്രേമചന്ദ്രന്‍ കാലുമാറിയെന്നും മന്ത്രി ആരോപിച്ചു.

അലിന്റ് ഫ്ക്ടറി വിഷയത്തില്‍ പ്രേമചന്ദ്രന്‍ കാലുമാറി

കൊല്ലം പേരയം ദേശാഭിവര്‍ദ്ധിനി യുവജന സമാജം ഗ്രന്ധശാലയുടെ വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അലിന്റ് ഫാക്ടറി തുറക്കണമെന്ന് പ്രേമചന്ദ്രന്‍ കൂടി പങ്കെടുത്ത യൂണിയനുകളുടെ യോഗത്തിലാണ് ധാരണയിലെത്തിയത്.

എന്നിട്ടാണിപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സമരം ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടികാട്ടി. എന്നാല്‍ അലിന്റിലെ ഒരു ഐ.എന്‍.റ്റി.യു.സി. തൊഴിലാളിപോലുംകോണ്‍ഗ്രസിനൊപം ഇല്ലെന്നും, അലിന്റ് ഫാക്ടറി പൂട്ടിക്കാനുള്ള ഗൂഢശ്രമം ചെറുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫാക്ടറി തുറന്ന് പൂര്‍ണ്ണമായും ഉല്‍പാദനം തുടങ്ങാന്‍ മൂന്ന് മാസം സമയം മാനേജ്‌മെന്റ് ചോദിച്ചിരുന്നതും പ്രേമചന്ദ്രന് അറിയാമായിരുന്നുവെന്നും മന്ത്രി ചൂണ്ടികാട്ടി. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here