കോട്ടയം കാഞ്ഞിരപ്പളളി സ്വദേശിനിയാണ് കാമുകൻ വിവാഹത്തട്ടിപ്പ് വീരനാണെന്നറിഞ്ഞതോടെ ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ട കൈപ്പട്ടൂർ പാലത്തിലായിരുന്നു നാടകീയ സംഭവം.
ഒാടിക്കൂടിയ നാട്ടുകാർ യുവതിയെ രക്ഷിക്കുകയും പൊലീസിൽ വിവരം അറിയിക്കയുമായിരുന്നു. യുവതിയെ ആശുപത്രിയിലാക്കിയ പൊലീസ് പിന്നീട് ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
ദിവസങ്ങൾക്കുമുമ്പ് കാമുകനൊപ്പം നാടുവിട്ട യുവതിയെ പൊലീസ് കൊടയ്ക്കനാലിൽ നിന്ന് കണ്ടെത്തി.
തുടർന്ന് കാമുകനിൽ നിന്ന് മോചിപ്പിച്ച് യുവതിയെ പൊലീസ് ഷെൽട്ടൽ ഹോമിലാക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.
ബന്ധുക്കളെത്തി യുവതിയെ കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ് യുവതി സാഹസത്തിന് മുതിർന്നത്.
ഇവർ കാറിൽ പന്തളത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ചർദ്ദിക്കണമെന്ന് യുവതി ബന്ധുക്കളോട് ആവശ്യപ്പെട്ടു.
അച്ഛന്‍ കോവിലാറ്റില്‍ ചാടി
കാർ നിർത്തിയതോടെ പുറത്തിറങ്ങിയ യുവതി നാട്ടുകാരും ബന്ധുക്കളും നോക്കി നിൽക്കേ പാലത്തിൽനിന്ന് അച്ചൻകോവിലാറ്റിലേക്ക് ചാടുകയായിരുന്നു.
കാഞ്ഞിരപ്പളളി സ്വദേശിയായ കാമുകൻ അയൂബ് ( 28 ) മൂന്ന് വിവാഹം കഴിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത് പെൺകുട്ടിയെ നിരാശയിലാക്കിയിരുന്നു.
തുടർന്നാണ് പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതും പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചതും. അയൂബിനെതിരേ കേസടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here