പല്ലവിയുടെ മരണം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; ആത്മഹത്യയെന്ന് പൊലീസ്

മുംബൈ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് നിലേഷ് വികംസേയുടെ മകള്‍ പല്ലവി വികംസേയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും.

ഇന്റേണ്‍ഷിപ്പിനിടയിലാണ് പല്ലവിയെ കാണാതാവുന്നത്

ദക്ഷിണ മുംബൈയില്‍ ഇന്റേണ്‍ഷിപ്പിനിടയിലാണ് നിയമവിദ്യാര്‍ഥിയായ പല്ലവിയെ കാണാതാവുന്നത്. അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെ, ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒക്ടോബര്‍ നാലിന് വൈകിട്ട് ആറ് മണിയോടെ പല്ലവി സിഎസ്എംടി സ്‌റ്റേഷനില്‍ നിന്നും ലോക്കല്‍ ട്രെയിനില്‍ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതോടെ പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് പല്ലവിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ദാദര്‍ സ്‌റ്റേഷനില്‍ അപകടമരണമെന്നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here