യു പിയില്‍ വീണ്ടും കൂട്ടബലാത്സംഗം; കൈക്കുഞ്ഞുമായി ആശുപത്രിയില്‍ പോയ യുവതിയെ ഭര്‍ത്താവിന്‍റെ മുന്നിലിട്ട് പീഡിപ്പിച്ചു

മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ 25 കാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച ദമ്പതികളാണ് ആക്രമണത്തിനിരയായത്.

കാറില്‍ ഇവരെ പിന്തുടര്‍ന്ന നാലംഗ സംഘം വഴിയില്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം സ്ത്രീയ്ക്കുനേരെ തോക്കുചൂണ്ടിയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം

കുഞ്ഞുമായി ആശുപത്രിയിൽ പോവുകയായിരുന്നു ഇരുവരും. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചശേഷം അക്രമികള്‍ യുവതിയെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്ത്രീ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ആക്രമണത്തിനിരയായ ദമ്പതികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത് സ്ത്രീയെയും ഭര്‍ത്താവിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായി പോലീസ് പറഞ്ഞു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി മുസഫര്‍നഗര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here