വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കും

കൊച്ചി: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരം എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കമ്മീഷന് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കി നല്‍കിയതായും തുറമുഖ വകുപ്പ് സെക്രട്ടറി പിടി ജോയി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

വിഴിഞ്ഞം കരാറിലെ ക്രമക്കേട് സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് ആരാഞ്ഞിരുന്നു. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവതരം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കരാറിലെ അപാകതകള്‍ സിഎജി റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും, ഭരണഘടനയുടെ നൂറ്റി അന്‍പത്തി ഒന്നാം വകുപ്പിന്റെ അടിസ്ഥാനത്തിലും സര്‍ക്കാര്‍ തീരുമാനം എടുക്കും. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തുറമുഖ വകുപ്പ് സെക്രട്ടറി പിടി ജോയിയാണ് ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി, കരാര്‍ സംബന്ധിച്ച് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കേരളത്തെ തൂക്കി വില്‍ക്കുന്ന കരാര്‍ എന്നാണ് ഡിവിഷന്‍ ബഞ്ച് വിഴിഞ്ഞം കരാറിനെ വിശേഷിപ്പിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി ഒപ്പുവച്ച കരാര്‍ മൂലം സംസ്ഥാനത്തിന് അറുപതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിഎജി കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News