മഞ്ജുവിന്റെ പരാമര്‍ശം വ്യക്തിപരം: രമ്യ നമ്പീശന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ രാമലീല സിനിമ കാണമെന്ന മഞ്ജു വാര്യരുടെ പരാമര്‍ശം വ്യക്തിപരമാണെന്ന് രമ്യ നമ്പീശന്‍.

താരസംഘടനയായ അമ്മയില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് കത്തുനല്‍കിയെന്നും രമ്യ പറഞ്ഞു.

കേസിലെ പ്രതികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാന്‍.

നടിയെ ആക്രമിച്ചത് അത്യപൂര്‍വ്വവും ക്രൂരവുമായ കുറ്റമാണ്. സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

രണ്ടാഴ്ച മുന്‍പാണ് രാമലീല കാണണമെന്ന് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു പറഞ്ഞത്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും മഞ്ജു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here