മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര നിയമസഭാ മണ്ഡലത്തിൽ റെക്കോര്‍ഡ് പോളിംഗ്. അവസാന മണിക്കൂറുകളിലെ കണക്കുകൾ പ്രകാരം 70 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി.
രാവിലെ മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് ക്രമേണ മികച്ച നിലയിൽ പുരോഗമിക്കുകയായിരുന്നു. പത്ത് കഴിഞ്ഞതോടെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ നല്ല ക്യൂ അനുഭവപ്പെട്ടു. സമാധാനപരമായിരുന്നു വോട്ടെടുപ്പ്.
പോളിംഗ് തടസ്സപ്പെട്ടു
ഒതുക്കുങ്ങൽ പഞ്ചായത്തിലെ 123 ബൂത്തിൽ വിവിപാറ്റ് മെഷീൻ പണിമുടക്കിയത് പോളിംഗ് ഒരു മണിക്കൂറോളം തടസപ്പെടുത്തി. പോളിംഗ് ശതമാനം ഉയർന്നതിൽ പ്രതീക്ഷയുണ്ടെന് എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. പി പി ബഷീർ പ്രതികരിച്ചു.
പത്ത് മണിയോടെ എത്തിയ സോളാർ കമ്മീഷൻ റിപ്പോർട്ട് യു ഡി എഫ് ക്യാമ്പിനെ ഞെട്ടിച്ചു. എങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ.
വേങ്ങര ആർക്കൊപ്പമെന്ന് 15 ന് അറിയാം
ഒരു മാസം നീണ്ട പ്രചാരണം ഫലം കണ്ടെന്ന വിശ്വാസത്തിലാണ് മുന്നണികൾ. കൂട്ടലും കിഴിക്കലും നടത്തി 3 ദിവത്തെ കാത്തിരിപ്പിന് ശേഷം, വേങ്ങര ആർക്കൊപ്പമെന്ന് 15 ന് അറിയാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here