വിയറ്റ്നാമില്‍ ശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 37 പേര്‍ കൊപ്പെട്ടു. അപകടത്തിൽ 50 ലധികം പേരെ കാണാതായി. വിയറ്റ്നാം ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
കനത്ത നാശനഷ്ടം
നിരവധി വീടുകള്‍ തകരുകയും, കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. ഹൂ ബിന്‍ഹിന്‍റെ വടക്കന്‍ പ്രവിശ്യയില്‍ 11 പേര്‍ മരിക്കുകയും 21 പേരെ കാണാതാവുകയും ചെയ്തു.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വടക്ക് നിന്‍ ബിന്‍ പ്രവിശ്യയില്‍ 200000 പേരെ ഒഴിപ്പിക്കാന്‍ നീക്കം തുടങ്ങി. ഉഷ്ണമേഖലാ വിഷാദത്തിന് ശേഷം വിയറ്റ്നാമില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here