ആണിനെ പ്രതീക്ഷിച്ച് ജനിച്ചത് പെണ്ണ്; ഒടുവില്‍ അവള്‍ക്ക് ദാരുണാന്ത്യം

രാജസ്ഥാനില്‍ അഞ്ച് ആണ്‍മക്കളുള്ള ദമ്പതികള്‍ ആറാമതായി ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി. സംഭവത്തില്‍ തൊബാറിയ ഗ്രാമത്തിലെ വീരം ലാലിനെയും ഭാര്യ സോറം ഭായിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ആറാമതും ആണ്‍കുട്ടിയുണ്ടാകുമെന്നാണ് ഇവര്‍ പ്രതീക്ഷിച്ചത്. ഇതില്‍ അരിശം തോന്നിയ ദമ്പതികളാണ് കുഞ്ഞിനോട് കൊടുംക്രൂരത കാട്ടിയത്. ഒടുവില്‍ വെറും ആറുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു.

വീരം ലാല്‍ (40), ഭാര്യ സോറം ബായി(35) എന്നിവരാണ് പിഞ്ചുകുഞ്ഞിനോട് ക്രൂരത കാണിച്ചത്. ഒക്‌ടോബര്‍ നാലിനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സോറം പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.

പ്രസവം കഴിഞ്ഞ് ആറു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് പോകുന്ന വഴിയില്‍ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് കുഞ്ഞിനെ ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു.

ഉപേക്ഷിച്ച സമയത്ത് കുഞ്ഞിന്റ ദേഹത്ത് നിറയെ കല്ലുകള്‍ വാരിക്കൂട്ടി വയ്ക്കുകയും ചെയ്തു. ഈ സമയത്ത് സമീപപ്രദേശത്തെ ഒരു കുട്ടി ഇത് കാണുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് നാട്ടുകാര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News