മതം മാറ്റലുമായി ബന്ധപ്പെട്ട് പീഡനം; മാസങ്ങളോളം അധികൃതര്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് കണ്ണൂര്‍ സ്വദേശിനിയുടെ വെളിപ്പെടുത്തല്‍

തൃപ്പൂണിത്തറ യോഗ സെന്ററിനെതിരെ വീണ്ടും പരാതി. മതം മാറ്റലുമായി ബന്ധപ്പെട്ട് മാസങ്ങളോളം യുവതിയെ അധികൃതര്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് കണ്ണൂര്‍ സ്വദേശിനിയുടെ വെളിപ്പെടുത്തല്‍.

മുസ്ലീം യുവാവിനെ പ്രണയിച്ചു എന്ന കാരണത്താല്‍ വീട്ടുകാര്‍ തൃപ്പൂണിത്തറ യോഗ സെന്ററില്‍ പ്രവേശിപ്പിച്ച യുവതിയ്ക്ക് അധികൃതരുടെ ക്രൂര മര്‍ദ്ദനം.

പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ വേണ്ടി മാനസികമായും ശാരീരികമായും നിരന്തരം പീഡനം ഏല്‍ക്കേണ്ടിവന്നെന് യുവതി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രിയിലെ ചില ഡോക്ടര്‍മാരെ കൂട്ടുപിടിച്ച് മാനസിക രോഗമാണെന്ന് വരുത്തി തീര്‍ത്ത് തന്നെ ആഴ്ചകളോളം ആശുപത്രി തടങ്കലില്‍ ഇട്ടതായും യുവതി പറയുന്നു.

പീഡനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ ഇവര്‍ പങ്കുവെയ്ക്കുന്നത് . സ്വന്തം നാടായ കണ്ണൂരിലെ ചില മത സംഘടനകളെ കൂട്ടുപിടിച്ചാണ് രക്ഷിതാക്കള്‍ യുവതിയെ തൃപ്പൂണിത്തറ യോഗ സെന്ററില്‍ എത്തിച്ചത്.

മത സംഘടനകളെ പേടിച്ച് പുറത്തിറങ്ങാന്‍ പേലും കഴിയാതെ ഒളിവ് ജീവിതം നയിക്കുകയാണ് ഇവരിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News