കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചിക്കുന്നതായാണ് വ്യക്തമാകുന്നത്.
ആക്രമിച്ച വ്യക്തിയും ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയ വ്യക്തിയും തമ്മില്‍ വ്യത്യാസമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
അന്തിമ തീരുമാനം നാളെ
അന്തിമ തീരുമാനം നാളെ ചേരുന്ന യോഗത്തിലുണ്ടാകും. കൃത്യം ചെയ്തവര്‍ക്ക് നടിയോട് മുന്‍ വൈരാഗ്യമില്ല, ദിലീപിന്‍റെ ആവശ്യപ്രകാരമാണ് ആക്രമണം നടന്നത്. അതുകൊണ്ടുതന്നെ മറ്റാരെക്കാളും പങ്കും ദിലീപിനാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുളള നീക്കം നടക്കുന്നത്. സുനിൽ കുമാറിന് നടിയോട് മുൻ വൈരാഗ്യമില്ല. ഒരു ക്വട്ടേഷന്റെ ഭാഗമായാണ് സുനിൽ കുമാർ കൃത്യം നടത്തിയത്. ക്വട്ടേഷൻ കൊടുത്തത് ദിലീപാണ്. ക്വട്ടേഷൻ നൽകിയതു മുതൽ അത് നടപ്പിലാകുന്നതുവരെയുളള ഓരോ കാര്യങ്ങളും ദിലീപ് അറിയുന്നുണ്ടായരുന്നു.
ക്വട്ടേഷൻ നൽകുന്ന ആളും ആക്രമിച്ച ആളും ആക്രമണത്തിന് നിർദേശിച്ച ആളും തമ്മിൽ വ്യത്യാസമില്ല. ദിലീപ് പറഞ്ഞതുപോലെയാണ് ക്വട്ടേഷൻ നടപ്പിലാക്കിയത്. അതിനാൽതന്നെ ദിലീപിനെ ഒന്നാം പ്രതിയാക്കാം. ക്വട്ടേഷൻ നൽകുന്നത് കൃത്യത്തിൽ പങ്കെടുക്കുന്നതിന് തുല്യമാണെന്നും നിയമോപദേശം ലഭിച്ചതായാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here