കണ്ണു ചൂഴ്‌ന്നെടുക്കുന്ന സരോജ ചേച്ചി വീണ്ടും;’ ദുര്‍ഗയായി പടക്കളത്തില്‍ ഇറങ്ങാമെന്ന് പുതിയ വാഗ്ദാനം

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പ്രസംഗത്തിനുശേഷം വിശദീകരണവുമായി സരോജ് പാണ്ഡെ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന സരോജ് പാണ്ഡെ നടത്തിയ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ദേശീയ ബിജെപി നേതൃത്വത്തില്‍ സൗമ്യമായ പെരുമാറ്റത്തിനുടമയാണെന്ന് പറഞ്ഞു കേട്ടിരുന്ന സരോജ് പാണ്ഡെയാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ ബിജെപി നടത്തിയ ജനരക്ഷാ യാത്രക്കിടെ വിവാദം ആളിക്കത്തിച്ചത്.

കോളിളക്കം സൃഷ്ടിച്ച വാക്കുകള്‍

സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞായിരുന്നു പ്രസംഗം. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലും കോളിളക്കം സൃഷ്ടിച്ചു ഈ വാക്കുകള്‍.

താന്‍ വിവാദപരമായി ഒന്നും പറയുകയോ ഭീഷണി മുഴക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ സരോജ് പാണ്‌ഢെ പറയുന്നത്.

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അനീതികള്‍ വര്‍ധിക്കുകയും അധികാരത്തിലുള്ളവര്‍ നീതി നിഷേധം തുടരുകയുമാണെങ്കില്‍ ദുര്‍ഗയായി പടക്കളത്തില്‍ ഇറങ്ങാനും മടിക്കില്ലെന്നാണ് സരോജ് പാണ്ഡെ പറയുന്നത്.

സമൂഹമാധ്യമങ്ങള്‍ പൊങ്കാല ഇട്ട പ്രസംഗത്തിനു ശേഷമാണ് വിശദീകരണവുമായി വന്നിരിക്കുന്നത്.

49കാരിയായ സോരോജ് പാണ്ഡെ മഹിളാ മോര്‍ച്ച പ്രസിഡന്റ്, എംപി,എംഎല്‍എ, മേയര്‍ തുടങ്ങി വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട് സരോജ് പാണ്ഡെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News