ദിലീപിനെതിരെ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന; പൊലീസിന്റെ നിര്‍ണ്ണായക യോഗം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് കേസില്‍ നിന്നും രക്ഷപെടാനായി വ്യജരേഖ ചമച്ചതായി പൊലീസിന് മൊഴി ലഭിച്ചു.
ദിലീപിന്റെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഡോക്ടര്‍ പൊലീസിനെ അറിയിച്ചത്.

നടി ആക്രമിക്കപ്പെടുന്ന സമയത്ത് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ദിലീപ് ശ്രമിച്ചത്.

വ്യാജ രേഖ

നാല് ദിവസം ചികിത്സ തേടിയതായിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ദിലീപ് തേടിയത്.

പക്ഷെ ഇതേ സമയം ദിലീപ് സിനിമ ചിത്രീകരണത്തില്‍ ആയിരുന്നുവെന്ന് അന്വേഷ സംഘം കണ്ടെത്തിയിരുന്നു.

ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ പൊലീസ് യോഗം ചേരാനിരിക്കെ ഡോക്ടറും നേഴ്‌സും നല്‍കിയ മൊഴി നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here