സംസ്ഥാന സ്‌ക്കൂള്‍ കായികമേളയിലെ വേഗതാരത്തെ ഇന്നറിയാം; രണ്ടാം ദിനത്തില്‍ 24 ഫൈനലുകള്‍

പാലാ: പാലായില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ 24 ഫൈനലുകള്‍. 61ാമത് കായിക മേളയിലെ വേഗതയേറിയ താരങ്ങളെ ഇന്നറിയാം.

ഉച്ചയ്ക്ക് ശേഷമാണ് മേളയിലെ ഗ്ലാമര്‍ ഇനമായ 100മീറ്റര്‍ ഫൈനലുകള്‍. സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സും വൈകിട്ട് നടക്കും.

ഫീല്‍ഡ് ഇനങ്ങളിലും പ്രധാന മല്‍സരങ്ങളുണ്ട്. നിലവിലെ ജേതാക്കളായ പാലക്കാടിനെ പിറകിലാക്കി എറണാകുളം ജില്ല പോയിന്റ് പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്.
ആദ്യ ദിനത്തില്‍ രണ്ടു ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങള്‍ക്ക് പിന്നാലെ മൂന്ന് മീറ്റ് റെക്കോഡുകള്‍ക്കൂടി പിറന്നു.

പറളിയുടെ ദേശീയ റെക്കോഡോടെയായിരുന്നു അറുപത്തിയൊന്നാമത് സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം കുറിച്ചത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്‌കൂളിലെ പി.എന്‍. അജിത്ത് റെക്കോഡോടെ സ്വര്‍ണ്ണം നേടി. കോതമംഗലം മാര്‍ ബേസില്‍ താരം ആദര്‍ശ് ഗോപിയാണ് വെളളി നേടിയത്. കോതമംഗലം മാര്‍ ബോസിലിന്റെ അനുമോള്‍ തമ്പിയും 3000 മീറ്ററില്‍ സ്വര്‍ണ്ണം കുറിച്ചു.

സിന്തറ്റിക്ക് ട്രാക്ക നിര്‍മ്മിച്ച ശേഷമുള്ള ആദ്യ സംസ്ഥാന സ്‌കൂള്‍മീറ്റാണ് പാലായില്‍ തുടക്കമായത്. പഠിക്കുന്ന കഌസ്സിന് പകരം പ്രായക്രമത്തില്‍ താരങ്ങളുടെ വിഭാഗം നിശ്ചയിക്കുന്ന രീതിയാണ് ഇത്തവണ. പ്രായത്തില്‍ മൂത്ത കുട്ടികള്‍ ഇളയവരുമായി മത്സരിച്ചിരുന്ന പതിവ് സമ്പ്രദായത്തിനാണ് ഇതോടെ മാറ്റം വന്നത്. റവന്യൂ ജില്ലാടിസ്ഥാനത്തില്‍ നടക്കുന്ന മീറ്റില്‍ പാലക്കാടാണ് നിലവിലെ ചാമ്പ്യന്മാര്‍. എറണാകുളം രണ്ടാം സ്ഥാനക്കാരും. കോതമംഗലം മാര്‍ ബേസീലാണ് ചാമ്പ്യന്‍ സ്‌കൂള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News