ക്രിസ്റ്റ്യാനോ ലോകഫുട്‌ബോളര്‍; സിദാന്‍ മികച്ച പരിശീലകന്‍

മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കി, സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരം സ്വന്തമാക്കി.

റയലിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുമായി കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനമാണ് മുപ്പത്തിരണ്ടുകാരന്‍ ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി കിരീടം നിലനിര്‍ത്തിയ റയല്‍ മഡ്രിഡിനെ നയിച്ച ക്രിസ്റ്റ്യാനോ 12 ഗോളുമായി ലീഗില്‍ ടോപ് സ്‌കോററുമായി.

യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരവും ക്രിസ്റ്റ്യാനോയ്ക്ക് തന്നെ

ഈ വര്‍ഷത്തെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരവും ക്രിസ്റ്റ്യാനോയ്ക്ക് തന്നെയായിരുന്നു. ലോകഫുട്‌ബോളര്‍ അംഗീകാരം കുടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടിയെത്തുമ്പോള്‍ ഇരട്ടി മധുരമാവുകയാണ.

റയല്‍ മഡ്രിഡിന്റെ സിനദിന്‍ സിദാനാണു മികച്ച പരിശീലകനുള്ള പുരസ്‌കാരം. ക്രിസ്റ്റ്യാനോ ലോകതാരമായപ്പോള്‍, റയലിന് ഇരട്ടിമധുരമായി സിദാനു ലഭിച്ച പുരസ്‌കാരം.

ചെല്‍സിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രി എ്‌നിവരെ മറികടന്നാണു സിദാന്‍ പുരസ്‌കാരജേതാവായത്.

യുവന്റസിന്റെ ജിയാന്‍ ല്യൂജി ബുഫണ്‍ ആണു മികച്ച ഗോള്‍ കീപ്പര്‍. റയലിന്റെ ഗോളി കെയ്ലര്‍ നവാസിനെയും ബയണിന്റെ മാനുവല്‍ ന്യൂയറെയും മറികടന്നാണ് ബുഫണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മികച്ച വനിതാ താരമായി ഹോളണ്ടിന്റെ ലെയ്ക് മാര്‍ട്ടിന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. വെനസ്വേലയുടെ ഡെയ്‌ന കാസ്റ്റലോനസ്, അമേരിക്കയുടെ കാര്‍ലി ലോയ്ഡ് എന്നിവരെ മാര്‍ട്ടിന്‍സ് പിന്നിലാക്കി.

മികച്ച ഗോളിനുള്ള ഫെറെങ്ക് പുസ്‌കാസ് പുരസ്‌കാരം ആര്‍സനല്‍ താരം ഒളിവര്‍ ജിറൂദ് നേടി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നേടിയ സ്‌കോര്‍പിയന്‍ ഗോളാണു ജിറൂദിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News