റിട്ടയേഡ് രജിസ്ട്രാറുടെ ദുരൂഹ മരണം; മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും അറസ്റ്റില്‍

പയ്യന്നൂര്‍:സഹകരണ വകുപ്പ് റിട്ടയേഡ് രജിസ്ട്രാര്‍ ആയിരുന്ന പി.ബാലകൃഷ്ണന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ശൈലജയെയും ഭര്‍ത്താവ് കൃഷ്ണ കുമാറിനെയും തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അറസ്റ്റ് ചെയ്തു.

പയ്യന്നൂര്‍ തായി നേരിയിലെ വീട്ടില്‍വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

ബാലകൃഷ്ണന്റെ 400 കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നേരത്തെ ഇരുവരും അറസ്റ്റിലായതിനാല്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.

ഷൈലജയുടെ സഹോദരിയും ബാലകൃഷ്ണന്റെ ഭാര്യയായി വ്യാജരേഖ ഉണ്ടാക്കുകയും ചെയ്ത ജാനകിയില്‍ നിന്നും പോലീസ് തെളിവെടുപ്പ് നടത്തി.

2011 ല്‍ തിരുവനന്തപുരത്ത് അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുകയായിരുന്ന ബാലകൃഷ്ണനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ച് വിദഗ്ധ ചികില്‍സക്കെന്ന പേരില്‍ കണ്ണൂരിലേക്ക് ഷൈലജയും ഭര്‍ത്താവും ചേര്‍ന്ന് കൊണ്ടുവരികയായിരുന്നു’ എന്നാല്‍ കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ ബാലകൃഷ്ണന്റെ മൃതദേഹമാണ് ഇവര്‍ എത്തിച്ചത്.

ഇവിടെ വച്ച് മരണം സ്ഥിരീകരിക്കുകയും ഷോര്‍ണൂരില്‍ സംസ്‌കാരം നടത്തുകയും ചെയ്തു. പിന്നീട് ഷൈലജയുടെ സഹോദരി ജാനകിയുടെ പേരില്‍ ബാലകൃഷ്ണന്റെ ഭാര്യയെന്ന വ്യാജരേഖയുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു.

ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീടിന്റെ താക്കോലി നാ യി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി ക ളെ സമീപിച്ചപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്.ഇതോടെ മരണംസംബന്ധിച്ചും സംശയം ഉയര്‍ന്നു തളിപ്പറമ്പില്‍ നാട്ടുകാര്‍ ബാലകൃഷ്ണന്റെ മരണം അന്വേഷിക്കാന്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News