ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും ഒത്തുകളി വിവാദം; ഇന്ത്യ-ന്യൂസിലന്‍സ് മല്‍സരത്തിനുളള പിച്ചില്‍ കൃത്രിമം കാട്ടി ഒത്തുകളിക്ക് നീക്കം; വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

പുണെ: ഇന്ത്യ ന്യൂസിലാന്റ് കളി നടക്കുന്ന പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഒത്തുകളിക്കുവേണ്ടി പിച്ച് ഒരുക്കിയ പിച്ച് ക്യൂറേറ്ററെ സസ്‌പെന്റ് ചെയ്തു. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടതിനെ തുടര്‍ന്നാണ് നടപടി.

പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പിച്ച് ക്യൂറേറ്റര്‍ പാണ്ഡുരംഗ് സാല്‍ഗോണ്‍കര്‍ ആണ് ഇടനിലക്കാരുമായി ഒത്തുകളിക്ക് നീക്കം നടത്തിയത്.

വാതു വെയ്പ്പുകാര്‍ എന്ന വ്യാജേനെ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ് ഇയാള്‍ പിച്ചില്‍ കൃത്രിമം കാട്ടിയത്. വാതുവയ്പുകാരുടെ ആവശ്യത്തിന് അനുസരിച്ച് പിച്ചില്‍ കൃത്രിമം കാട്ടാമെന്ന് അദ്ദേഹം വിഡിയോയില്‍ പറയുന്നു.

ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂല പിച്ചാണ് ഒരുക്കിയിട്ടുളളതെന്നും 340 റണ്‍സ് എടുത്താല്‍ പോലും പിന്തുടര്‍ന്ന് മറ്റു ടീമിന് ജയിക്കാമെന്നും അദ്ദേഹം പറയുന്നു. ബൗണ്‍സര്‍മാര്‍ക്ക് അനുകൂലമായ തരത്തില്‍ പിച്ചില്‍ കൃത്രിമം കാട്ടാമോ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്യാമെന്നും ക്യൂറേറ്റര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here