ഒരു കളിപോലും തോല്‍ക്കാതെ എതിരാളികളുടെ വലയില്‍ ഗോള്‍ മഴകള്‍: ഇംഗ്ലണ്ടിന്റെ ഉറപ്പ് ഇങ്ങനെ

ഒരു കളിപോലും തോല്‍ക്കാതെ എതിരാളികളുടെ വലയില്‍ ഗോള്‍ മഴ നടത്തിയാണ് ഇംഗ്ലണ്ട് ഫൈനല്‍ കളിക്കാന്‍ കൊല്‍ക്കത്തയില്‍ ഇറങ്ങുന്നത്.

ആദ്യ കളി മുതല്‍ സെമി ഫൈനലിലെ ബ്രസീലിനെതിരായ മത്സരം വരെ ഇംഗ്ലണ്ട് മുന്നേറ്റ നിര ഗോളടിച്ച് കൂട്ടുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് തുടങ്ങിയ ഇംഗ്ലീഷുകാര്‍ മെക്‌സിക്കോയെ മൂന്ന് രണ്ടിനും, ഇറാഖിനെ നാല് ഗോളുകള്‍ക്കും തോല്‍പ്പിച്ച് രാജകീയമായാണ് നോക്കൗട്ടിലേക്ക് കടന്നത്.

പ്രീ ക്വാര്‍ട്ടറിസ്‌ക ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. റയാന്‍ ബ്രൂസ്റ്ററിന്റെ ഹാട്രിക്ക് മികവില്‍ നാല് ഗോളുകള്‍ അമേരിക്കന്‍ വലയില്‍ കയറ്റിയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ജയിച്ച് കയറിയത്.

സെമിയില്‍ കരുത്തരായ ബ്രസീല്‍ എതിരാളികളായെത്തിയപ്പോഴും ഇംഗ്ലീഷ് നിര ഗോള്‍ വേട്ട തുടര്‍ന്നു. റയാന്‍ ബ്രൂസ്റ്റര്‍ തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കുമായി നിറഞ്ഞാടിയപ്പോല്‍ മഞ്ഞപ്പടയുടെ കണ്ണുനീര്‍ വീണു. മാനേജര്‍ കൂപ്പറിന്റെ നിര്‍ണായക നീക്കങ്ങളും, റയാന്‍ ബ്രൂസ്റ്റര്‍ എന്ന ഗോള്‍ മെഷീനുമാണ് ഇംഗ്ലണ്ടിന്റെ ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here