അന്ന് ലോകത്തിലെ ഏറ്റവും വികൃതരൂപിയായ സ്ത്രീയെന്ന വിളിപ്പേര്‍; ഇന്ന് ലക്ഷക്കണക്കിന് പേര്‍ ഇവളെ കേള്‍ക്കുന്നു;ഇവള്‍ക്ക് സംഭവിച്ചത്

അന്ന് ലോകത്തെ ഏറ്റവും വികൃതരൂപിയായ സ്ത്രീയെന്ന് വിളിച്ച് കളിയാക്കിയവര്‍ ഇന്ന് അവളെ പ്രകീര്‍ത്തിക്കുന്നു.

ഇത് കഥയല്ല ലിസി വലെസ്‌കസ് എന്ന പെണ്‍കുട്ടിയുടെ ജീവിതം. അപൂര്‍വമായ മാരക രോഗം ബാധിച്ച് ഭാരം കുറഞ്ഞ ശിശുവായായായിരുന്നു ജനനം. ശരീര ഭാരം കുടുകയില്ല. വളര്‍ച്ചയും കുറവ്. എന്നാല്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ പ്രായമാകുകയും ചെയ്യും. വലുതായപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യ.

പുറത്തിറങ്ങിയാല്‍ മറ്റുള്ളവര്‍ ഒഴിവാക്കുന്നു കളിയാക്കുന്നു. മുതിര്‍ന്നപ്പോള്‍ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം ഉണ്ടായത് 16ാം വയസ്സില്‍.

ലോകത്തിലെ ഏറ്റവും വികൃതരൂപിയായ സ്ത്രീ എന്ന പേരില്‍ യൂട്യൂബില്‍ ആരോ ലിസിയെക്കുറിച്ച് ഒരു വീഡിയോ നിര്‍മിച്ചു. വീഡിയോയും അതുകണ്ടവരുടെ പ്രതികരണങ്ങളും വായിച്ചപ്പോള്‍ ലിസിക്കു ജീവിതത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടപ്പെട്ടു.

പക്ഷേ അവിടെ തളര്‍ന്നില്ല. പൊരുതി പിടിച്ചു നിന്നു. ഒടുവില്‍ വിജയിച്ചു. ഇന്ന് വിജയകരമായ ഒരു വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണിന്ന് ലിസി.

തന്നെക്കുറിച്ചും തന്റെ അസുഖത്തെക്കുറിച്ചും ലോകമാകെ സഞ്ചരിച്ച് ലിസി സംസാരിക്കുന്നു. ഏറ്റവും വികൃതമായ മുഖത്തിന്റെ ഉടമയ്ക്കാണിന്ന് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം. യൂ ട്യൂബില്‍ ഇന്നു ലക്ഷക്കണക്കിനുപേര്‍ ലിസിയെ പിന്തുടരുന്നു. ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെയും അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും ലിസി പോരാട്ടം തുടരുന്നു.

ലിസി വലെസ്‌കസ് ശ്രമിച്ചാല്‍ നേടാനാവത്തതൊന്നുമില്ല എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കിയ സ്ത്രീ. ഇച്ഛാ ശക്തികൊണ്ടും തളരില്ലെന്ന ഉറച്ച വിശ്വാസം കൊണ്ടും ജീവിതത്തെ ജയിച്ചവര്‍. തന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയുടെ പ്രത്യാശയുടെ പുതു കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News