‘പ്രതിഷേധങ്ങള്‍ കാര്യമാക്കില്ല, ജോലി തുടരും’; ദളിത് പൂജാരി യദുകൃഷ്ണന്റെ മറുപടി

തിരുവനന്തപുരം: യോഗക്ഷേമ സഭയും കേരള ശാന്തി യൂണിയനും നടത്തുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് ദളിത് പൂജാരി യദുകൃഷ്ണന്‍. താന്‍ ജോലിയില്‍ തന്നെ തുടരുമെന്നും പ്രതിഷേധങ്ങള്‍ കാര്യമാക്കില്ലെന്നും യദു കൃഷ്ണന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

ക്ഷേത്രത്തിലെ പൂജ മുടങ്ങിയെന്നും ക്ഷേത്രം അടച്ചിട്ടുവെന്നുമാണ് യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ ഉയര്‍ത്തിയ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് യദുകൃഷ്ണന്‍ പറയുന്നത്.

യദുകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ:

‘ഒക്ടോബര്‍ 26-ാം തീയതി പറവൂരില്‍ പോകേണ്ടതിനാല്‍ ലീവ് എഴുതിക്കൊടുത്തിരുന്നു. പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ പൂജയ്ക്ക് എത്താന്‍ കഴിയില്ലെന്ന് വൈകുന്നേരം അഞ്ചുമണിയോടെ എന്നെ അറിയിച്ചിരുന്നു.’

‘ഇതേത്തുടര്‍ന്ന് മറ്റൊരാളെ പൂജയ്ക്കായി ഏര്‍പ്പാടാക്കി. അദ്ദേഹം മറ്റൊരു ക്ഷേത്രത്തില്‍ പൂജ ചെയ്തശേഷമാണ് ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ നടതുറയ്ക്കാന്‍ അല്‍പം വൈകി. ഇതാണ് പൂജ മുടങ്ങിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.’

അതേസമയം, സംഭവത്തിന് ശേഷം ക്ഷേത്രത്തില്‍ നിന്നോ പ്രദേശവാസികളില്‍ നിന്നോ യാതൊരു എതിര്‍പ്പും താന്‍ നേരിട്ടിട്ടില്ലെന്നും യദു വ്യക്തമാക്കി.

തിങ്കളാഴ്ച മുതലാണ് സംഘ്പരിവാര്‍ അനുകൂല സംഘടനയായ യോഗക്ഷേമസഭയുടെ നേതൃത്വത്തില്‍ സമരം തുടങ്ങുന്നത്. തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് സമരം.

അഖില കേരള ശാന്തി ക്ഷേമ യൂണിയനും നിരാഹാരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.എസ്.കൃഷ്ണന്‍ നമ്പൂതിരിയാണ് നിരാഹാരം അനുഷ്ഠിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News