കൊല്ലത്ത് പാലം തകര്‍ന്ന് ദുരന്തം; മരണം മൂന്നായി

കൊല്ലം: ചവറ കെ.എം.എം.എല്‍ എം. എസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണാണ് വന്‍ അപകടമുണ്ടായത്. എഴുപതിലധികം പേര്‍ അപകടത്തില്‍ പെട്ടതായാണ് പ്രാഥമിക വിവരം.

മരണസംഖ്യ ഉയര്‍ന്നേക്കും

മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ചവറ സ്വദേശി ശ്യാമള, ആഞ്ജലീന, അന്നമ്മ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മരിച്ചതില്‍ രണ്ടുപേര്‍ കെ എം എം എല്‍ ജീവനക്കാരാണ്.ദേശീയ ജലപാതയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്.

തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ എടുത്ത് മാറ്റുമ്പോഴായിരുന്നു രണ്ട് മൃതദേഹം കണ്ടെത്തിയത്. സമരത്തിനെത്തിയ തൊഴിലാളികളും നാട്ടുകാരും അടക്കം എഴുപതോളം പേര്‍ ഒരുമിച്ച് പാലത്തില്‍ കയറിയതായാണ് റിപ്പോര്‍ട്ട്.

തുരുമ്പെടുത്ത പാലത്തിന്റെ ഇരുമ്പ് കമ്പികള്‍ തുളച്ചു കയറിയാണ് പലര്‍ക്കും പരിക്കേറ്റത്. കമ്പനി ജീവനക്കാരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

കമ്പി കുത്തിക്കയറിയാണ് പലര്‍ക്കും പരിക്കേറ്റത്. രാവിലെ കമ്പനിയുടെ മുമ്പിലെ ധര്‍ണ്ണക്ക് ശേഷം പ്രദേശവാസികളും സമരം മൂലം പുറത്ത് നിന്ന ജീവനക്കാരും ഒരുമിച്ച് പ്രവേശിച്ചത് മൂലമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ എല്ലാവരേയും കമ്പിനിയുടെ വാഹനങ്ങളിലും മറ്റും കരുനാഗപ്പള്ളി ചവറ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. കമ്പനിയുടെ എല്ലാ ഉന്നതോദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ചെലവുകള്‍ കമ്പിനി വഹിക്കുമെന്ന് മാനേജിംങ്ങ് ഡയറക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here